കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞദിവസം കണ്ണൂർ സ്വദേശിനിയായ ദന്തഡോക്ടറെ മുൻകാമുകൻ വെടിവെച്ചുകൊന്നത്. ഇതിനുശേഷം ഇയാളും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഈ വിഷയത്തിലിപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ വിഷയത്തിൽ പോലീസ് ഇതുവരെ ഔദ്യോഗികമായി ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല എങ്കിലും സമൂഹമാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വേണ്ടി കഴിഞ്ഞിരുന്നവർ ഇന്ന് അവളെ പരിഹസിക്കുകയാണ്. അവൾ തേച്ചത് അതുകൊണ്ടാണത്രെ അവന് അവളെ കൊള്ളേണ്ടി വന്നത്. പതിവുപോലെ പ്രതികൾക്കുവേണ്ടി മലയാളികൾ നിലകൊള്ളാൻ തുടങ്ങി. മലയാളികൾ അവരുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി എന്ന് വേണം പറയാൻ.
കേരളത്തിൽ ഇതിനുമുൻപും ഇത്തരത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ആ കേസിലെ പ്രതികളെല്ലാം ഇന്ന് ജയിലിൽ കഴിയുകയാണ്. എങ്ങനെയാണ് ഇപ്പോൾ ഉള്ള അവരുടെ ജീവിതം? അവരുടെ മാനസികാവസ്ഥ എന്താണ്? ചെയ്ത തെറ്റിന് അവർ പശ്ചാത്തപിക്കുന്നുണ്ടോ? ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്തുകയാണ് ഇപ്പോൾ.
ജയിലുകളെ സുഖ ജീവിതം നയിക്കുകയാണ് വനിതകളായ ക്രിമിനലുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇപ്പോൾ യോഗ പഠിക്കുന്ന തിരക്കിലാണ്. അഭയാ കേസിലെ സിസ്റ്റർ സ്റ്റെഫി മുഴുവൻ സമയവും തള്ളിനീക്കുന്നത് പ്രാർത്ഥിച്ചു കൊണ്ടാണ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി ഇപ്പോൾ കുട്ടികൾക്കുവേണ്ടിയുള്ള പാവകൾ തുന്നുന്ന തിരക്കിലാണ്. കൂടത്തായി കേസിലെ ജോളി ജയിലിൽ കൂടുതൽ ഭംഗി ആക്കുന്ന തിരക്കിലാണ്. കാരണവർ കേസിലെ പ്രതി ഷെറിൻ ഇപ്പോൾ പാചക പരീക്ഷണം നടത്തുകയാണ്. എന്തായാലും എല്ലാവരും നല്ല നടപ്പിൽ ആണ് എന്ന് ചുരുക്കം.
വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച കേസായിരുന്നു സ്വർണക്കടത്ത് കേസ്. ഇതിലെ പ്രധാന പ്രതികളിൽ ഒരാളാണ് സ്വപ്ന. യോഗ ചെയ്തുകൊണ്ടാണ് സ്വപ്ന ദിവസത്തിലെ പ്രധാനപ്പെട്ട സമയം തള്ളി നിൽക്കുന്നത്. ഇതിനുപുറമേ വായിക്കുവാനും സ്വപ്ന സമയം കണ്ടെത്തുന്നുണ്ട് എന്നാണ് പറയുന്നത്. ആഴ്ചയിൽ ഒരു തവണ വീതം സന്ദർശകരെ അനുവദിക്കും. രണ്ടാം ഭർത്താവും മകനും അമ്മയും ആണ് ഇടയ്ക്കിടെ വന്നു പോകാറുള്ളത് എന്നാണ് ജയിൽ അധികൃതർ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഷയത്തിലുള്ള താല്പര്യം മാധ്യമങ്ങൾക്ക് പോയിത്തുടങ്ങി. അതുകൊണ്ട് കേസിൽ ഇനി കോടതിയുടെ ഭാഗത്തു നിന്നും നീക്കുപോക്ക് ഉണ്ടാവുന്നതുവരെ സ്വപ്നയുടെ ജീവിതം ഇങ്ങനെ ആയിരിക്കും.