സുരഭി ലക്ഷ്മിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എം എയ്റ്റി മൂസ എന്ന് പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഈ പരമ്പരയിലൂടെ താരത്തെ മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു. പിന്നീട് സുരഭിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഇതിലൂടെ മലയാള സിനിമാ രംഗത്തേക്കും കാലെടുത്തുവെക്കാൻ താരത്തിന് കഴിഞ്ഞു.
അതിനിടയിലാണ് താരത്തിന് ദേശീയ അവാർഡ് ലഭിക്കുന്നത്. ഇതോടെ സുരഭിക്ക് തിരക്കുകൾ ഏറി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് സുരഭി. ഇപ്പോൾ തന്നോട് മോശമായി സംസാരിച്ച ആളെ തല്ലിയ സംഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഒരിക്കൽ ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരാളെ തല്ലി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത് സംഭവിച്ചത് ഷൂട്ടിങ് സെറ്റിൽ വച്ച് അല്ലായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ചായിരുന്നു അത്. കോളേജിൽ കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ വന്നു തന്നോട് മോശമായി സംസാരിച്ചു. ആ സിനിമയ്ക്ക് വേണ്ടി എത്രപേർക്ക് കിടന്നു കൊടുത്തു എന്നാണ് തന്നോട് അവൻ ചോദിച്ചത്. അപ്പോൾ തന്നെ താൻ മുഖത്തടിച്ചു. മോശമായി പെരുമാറിയത് കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്തത്. അടി കൊടുത്തതിനു ശേഷമാണ് താൻ സംസാരിച്ചത്.
അപ്പോഴേക്കും അവിടെയുള്ള മറ്റു ചെക്കന്മാർ ഒക്കെ കൂടി സുരഭിയോട് എന്തോ അവൻ മോശമായി പറഞ്ഞു എന്ന് പറഞ്ഞു കൂടതലായി. ഒരിക്കലും ഒരു പെൺകുട്ടിയോട് അങ്ങനെ സംസാരിക്കാൻ പാടില്ലല്ലോ എന്ന തിരിച്ചറിവാണ് അടികൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം തന്നത്. ചെറുപ്പം മുതൽ വീട്ടിൽ എല്ലാകാര്യത്തിനും ഉള്ള സ്വാതന്ത്ര്യം തന്നിരുന്നു. തൻറെ കാര്യങ്ങളെല്ലാം നോക്കിയത് തന്നെയാണ്.പണ്ടേ താൻ ഒരു വിപ്ലവകാരിയാണ്. സുരഭി പറയുന്നു. നിർത്താൻ കൂട്ടാക്കാതിരുന്ന ബസ്സിൻ്റെ മണിയുടെ കയർ മുറിച്ചു കളഞ്ഞ സംഭവം ആരും മുൻപ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്തായാലും താരത്തിൻ്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.