പള്ളുരുത്തി മേഖലയിലെ തെരുവുപട്ടികളിൽ ഭൂരിഭാഗത്തെയും രണ്ടാഴ്ചയ്ക്കുള്ളിൽ കാണാതായി എന്ന വാർത്ത പുറത്ത് വന്നതോടെ വലിയ ആശങ്കയിലാണ് സമീപവാസികൾ എല്ലാം തന്നെ.. ഇവയെ അറവുശാല കളിൽ ഇറച്ചിക്കായി കൊന്നതായി സംശയം ഉയർന്നതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ആട്ടിറച്ചിക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ പട്ടികളെ ഇറച്ചി ക്കായി ഉപയോഗിച്ചതായി സംശയിക്കുന്നു.
പട്ടികളുടെ എണ്ണത്തിൽ കുറവു വന്നതായി മേഖലയിലെ നഗരസഭയുടെ ഹെൽത്ത് ഇൻസ്പെക്റ്ററാണ് പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്തത് ത്. ഇതോടെ നഗരസഭ ആശയി ക്കാറുള്ള പട്ടിപിടിത്തക്കാരന്റെ ബെർലിയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആറു പട്ടികളെ കൊന്ന് പല്ലേപ്പടി ശ്മശാനത്തിൽ അടക്കിയതായി ഇയാൾ മൊഴി നൽകി. മറ്റു പട്ടിക ളെ പിടിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഏതാനും അറുവശാലകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശകരമായി ഒന്നും കണ്ടെത്താനായില്ല. ബെർലിയെ പുല്ലേപ്പടി പൊതുശ്മശാനത്തിൽ കൊണ്ടു പോയി ഇന്ന് തെളിവെടുക്കുമെ ന്ന് പള്ളുരുത്തി എസ്.ഐ. രാജേ ഷ് കേരളകൗമുദിയോടു പറഞ്ഞു. പട്ടികൾ കുറഞ്ഞെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതി യിലാണ്. അറവുശാലകളിൽ പട്ടികളെ വെട്ടിയ സംഭവങ്ങൾ സംസ്ഥാനത്ത് നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്