കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന കാരണത്താൽ നടൻ ശ്രീജിത്ത് പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ അയ്യന്തോളിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ പേരിലായിരുന്നു ഇത്. ഇവിടെയുള്ള ഒരു പാർക്കിന് സമീപം കാർ നിർത്തി കുട്ടികളോട് അശ്ലീലമായ ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 14 ദിവസത്തേക്ക് ആണ് കോടതി ഇപ്പോൾ ഇദ്ദേഹത്തെ റിമാൻ്റ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ തവണയാണ് സമാനമായ കേസിൽ പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. പരസ്യമായ നഗ്നത പ്രദർശനം കാണിച്ചു എന്നതാണ് കുറ്റം. സെൽഫി എടുക്കാനും ശ്രമിച്ചു എന്ന് വാർത്തകൾ ഉണ്ട്. ഇതിനുശേഷം വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു.
പരാതി ലഭിച്ചതോടെ പോലീസ് സിസിടിവി പരിശോധന തുടങ്ങി. ഇങ്ങനെയാണ് ഒരു കറുത്ത സഫാരി കാരായിരുന്നു പ്രതിയുടെത് എന്ന് അവർ തിരിച്ചറിയുന്നത്. ഇതിനിടയിൽ കാറിൻറെ നമ്പർ കണ്ടെത്തുകയും ചെയ്തു. ഇങ്ങനെ ശ്രീചിത്രയുടെ വീട്ടിൽ അന്വേഷണം ചെന്നെത്തി. സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. തന്റേത് ഒരു രോഗമാണ് എന്നാണ് പോലീസിനോട് ഇദ്ദേഹം പറഞ്ഞത്.
ഇതിനിടയിൽ കുട്ടികൾ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. ഇതിനു മുൻപ് ലക്കിടിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനികൾ താരത്തിനെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു എന്നും അശ്ലീല ആദ്യം കാണിച്ചു എന്നായിരുന്നു പരാതി.