ബോളിവുഡിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെട്ടിട്ടുള്ള നീലചിത്ര നിർമ്മാണം കേസ്. വെബ് സീരീസ് എന്ന പേരിലാണ് ഇവർ ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത്. എന്നിട്ട് ആപ്പുകൾ വഴി ഇത് വിൽക്കുകയും ചെയ്യും. ഇന്ത്യക്കാർ പൊതുവെ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗം ആയതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിലുള്ള വീഡിയോകളിലൂടെ നിർമ്മാതാക്കൾക്ക് ലഭിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ രംഗത്തെത്തിയിരിക്കുകയാണ് നടി ഷെർലിൻ ചോപ്ര. മുംബൈ പോലീസിന് നൽകിയ മൊഴിയിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
മിക്ക പെൺകുട്ടികളും ഇത്തരം വീഡിയോകളിൽ അഭിനയിക്കുന്നത് സമ്മതപ്രകാരം തന്നെയാണ്. പക്ഷേ ചില ആളുകളെ ഇവർ ട്രാപ്പ് ചെയ്യുന്നതാണ്. ഇവർ ട്രാപ്പ് ചെയ്യാനുപയോഗിക്കുന്ന ഒരു പ്രത്യേക രീതിയുമുണ്ട്. അത് ആണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചൂടൻ രംഗങ്ങൾ ചെയ്യുവാൻ തനിക്ക് ഒരു മടിയുമില്ല എന്നും താൻ അത് മുൻപും ചെയ്തിട്ടുണ്ട് എന്നും ആണ് താരം വെളിപ്പെടുത്തുന്നത്. താൻ നഗ്നയായി വരെ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിനൊന്നും ഞാൻ എതിരല്ല. എങ്കിലും ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാത്രമാണ് എനിക്ക് വിയോജിപ്പ് ഉള്ളത്. രാജ് കുന്ദ്ര എൻ്റെ പല തരത്തിലുള്ള വീഡിയോകളും എടുത്തിട്ടുണ്ട്. ഇതൊന്നും തന്നെ എൻ്റെ സമ്മതമില്ലാതെ ആയിരുന്നു. അയാൾ എന്നെ കുടുക്കിയത് ആണ്, ഇത്തരത്തിലാണ് അയാൾ മറ്റു പെൺകുട്ടികളെ കുടുക്കുന്നത്.
ആദ്യം തന്നെ നമുക്ക് വലിയ തുക പെയ്മെൻറ് നൽകി അവർ നമ്മളെ കൊണ്ട് ഒരു കരാറിൽ ഒപ്പുവെക്കും. പിന്നീട് അവർ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ നമ്മൾ ബാധ്യസ്ഥർ ആകും. ചൂടൻ രംഗങ്ങൾ മാത്രമായിരുന്നു ആദ്യം ചിത്രീകരിച്ചത്. പിന്നീട് വസ്ത്രത്തിൻ്റെ അളവുകൾ കുറഞ്ഞുവന്നു. ബെഡ്റൂം സീനുകൾ എടുക്കാൻ തുടങ്ങി. ഒടുവിൽ നഗ്നദൃശ്യങ്ങൾ വരെ എടുക്കുവാൻ തുടങ്ങി അവർ. ഇപ്പോഴും എനിക്കൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. കാരണം ഞാൻ അവരുമായി കരാറിൽ ഒപ്പിട്ടിരുന്നു. ഈ രീതിയിലാണ് അവർ മിക്ക പെൺകുട്ടികളെയും കുടിക്കുന്നത് എന്നാണ് നടി ഷെർലിൻ ചോപ്ര ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ് കുന്ദ്ര ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് ഇപ്പോഴും ഇയാൾ. ഈ വിഷയത്തിന് ശില്പാ ഷെട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടോ അന്വേഷിക്കുന്നതിന് വേണ്ടി നടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതുകൊണ്ട് നടിയെ വിട്ടയക്കുകയായിരുന്നു. നടിക്ക് ഇതുവരെ ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്.