ബിസിസഐ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്‍ ജയ് ഷായും തുടരും. ബിസിസിഐ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് തുടര്‍ച്ചയായി പദവികളില്‍ ഇരിക്കാന്‍ അനുവാദം നല്‍കുന്ന ഭേദഗതിക്ക് സുപ്രിംകോടതി അനുമതി നല്‍കി.
തുടര്‍ച്ചയായി ആറ് വര്‍ഷം ഭാരവാഹിത്വത്തിലിരുന്നവര്‍ക്ക് മൂന്ന് വര്‍ഷം പദവികള്‍ നല്‍കരുതെന്ന ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള വ്യവസ്ഥയിലാണ് മാറ്റം വന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
ലോധ കമ്മിറ്റി വ്യവസ്ഥയനുസരിച്ച് ഗാംഗുലിയും ജയ് ഷായും സ്ഥാനമൊഴിയേണ്ടുന്ന സാഹചര്യത്തിലാണ് ബിസിസിഐ സുപ്രിംകോടതിയെ സമീപിച്ചത്. ബിസിസിഐ ഭരണഘടനയില്‍ ഇളവ് നല്‍കിയുള്ള ഇടക്കാല ഉത്തരവ് നാളെ പുറത്തിറക്കും. ഇതോടെ നിലവിലെ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും 2022 ഒക്ടോബറിനു ശേഷവും ചുമതലയില്‍ തുടരാം.
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…
കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…
ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…
നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…
മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…