നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു സംഗീത. പരിപാടിയിലേക്ക് ഉള്ള അപേക്ഷാഫോം പൂരിപ്പിക്കുക ആയിരുന്നു സംഗീത. ഇതിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു – സുരേഷ്ഗോപിയെ നേരിൽ കണ്ടാൽ നിങ്ങൾ എന്തു ചോദിക്കും? ഇതിന് സംഗീത എഴുതിയ ഉത്തരം ഇങ്ങനെ ആയിരുന്നു – ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭർത്താവ് സന്തോഷിന് പാടാൻ ഒരു അവസരം ചോദിക്കും. ഒടുവിൽ സന്തോഷ് നിങ്ങൾക്കുമാകാം കോടീശ്വരൻ വേദിയിൽ മനസ്സ് തുറന്നു പാടി. പ്രേക്ഷകരുടെ ഇഷ്ടം ഒറ്റ പാട്ടിലൂടെ തന്നെ താരം നേടിയെടുത്തു. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ചു സന്തോഷ്.
സിനിമയിൽ പാടുവാൻ ഒരു അവസരം നൽകാം എന്നായിരുന്നു സുരേഷ് ഗോപി പരിപാടിയിൽ പറഞ്ഞത്. ഇത് വെറുതെ പറഞ്ഞതു ആയിരുന്നില്ല. അവസരത്തിന് വേണ്ടി സുരേഷ് ഗോപി ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിലെ ഒരു ഗാനം സന്തോഷ് ആലപിച്ചു. കാർമേഘം മൂടുന്നു എന്ന ഗാനമായിരുന്നു ഒറ്റ ടേക്കിൽ സന്തോഷ് പൂർത്തിയാക്കിയത്. സുരേഷ് ഗോപിയോടുള്ള നന്ദി പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് സ്റ്റുഡിയോ വിട്ടു ഇറങ്ങിയത്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന വ്യക്തിയാണ് സന്തോഷ്. സന്തോഷിനെ എല്ലാവിധ കരുത്തും നൽകി കൂടെ നിൽക്കുകയാണ് സംഗീത.
രണ്ടാം വയസ്സിൽ ആണ് സന്തോഷിനെ പോളിയോ ബാധിച്ചതു. ഇരുകാലുകളും പിന്നീട് തളർന്നുപോയി. ഇതുവരെ ആറ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. വടി ഉപയോഗിച്ച് ആണ് സന്തോഷ് ഇപ്പോൾ നടക്കുന്നത്. ഈ അവസ്ഥകളെല്ലാം ചെറുപ്പകാലത്ത് ഏറെ വേദനിപ്പിച്ചിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ കാലം ചെല്ലുംതോറും ആ വേദന ഇല്ലാതായി. പഠിച്ചു കൊണ്ടിരുന്ന സമയത്ത് തന്നെ പല സംഗീത പരിപാടികളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. നിരവധി ഗാനമേളകളിലും താരം പാടിയിട്ടുണ്ട്. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ് സന്തോഷ്. കൊവിഡ് കാരണം ഇപ്പോൾ വീട്ടിൽ ഇരുന്ന് ആണ് ജോലി ചെയ്യുന്നത്.
ജോലിയുമായി ബന്ധപ്പെട്ട പല തിരക്കിലായിരുന്നു എങ്കിലും സംഗീതം ഇപ്പോഴും കൂടെ തന്നെയുണ്ട് എന്നാണ് സന്തോഷ് പറയുന്നത്. ശാരീരികവും മാനസികവുമായ എല്ലാ തടസ്സങ്ങളെയും സന്തോഷ് നേരിട്ടതിൽ സംഗീതം ഉപയോഗിച്ചുകൊണ്ട് ആയിരുന്നു. കൂട്ടുകാർ വിളിക്കുമ്പോൾ ഇപ്പോൾ ആദ്യം ചോദിക്കുന്നത് പാട്ട് വിശേഷങ്ങൾ ആണ് എന്നാണ് സന്തോഷ് പറയുന്നത്. എന്നാൽ ഒരിക്കലും പ്രഗൽഭനായ ഒരു വ്യക്തിയാണ് താനെന്ന് കരുതുന്നില്ല എന്നും സന്തോഷ് പറയുന്നു. സുരേഷ് ഗോപി സാറിനോട് ഒരുപാട് നന്ദിയുണ്ട് എന്നാണ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞത്.