സാമൂഹ്യ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്നവരിൽ സച്ചിൻ കുമാറിനെ അറിയാത്തവർ കുറവാവും. സമൂഹ മാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് സച്ചിൻ. തൻറെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി അർബുദം ബാധിച്ചതോടെ സച്ചിൻ ഇതിനെ സംബന്ധിച്ച് കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങി. തൻറെ ഭാര്യയുടെ വിശേഷങ്ങൾ സ്ഥിരമായി പങ്കു വയ്ക്കാറുണ്ട് സച്ചിൻ.
ഇപ്പോൾ താരത്തിൻ്റെ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പിലൂടെ. ക്യാൻസർ മാറിയില്ലേ? പിന്നെ എന്താ പ്രശ്നം. ഈ ചോദ്യം എപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. അസുഖം വന്ന ഭാഗം കീമോ, സർജറി, റേഡിയേഷൻ തുടങ്ങിയ ട്രീറ്റ്മെൻറ്ലൂടെ മാറ്റിയിട്ടുണ്ട്. എന്നാൽ അസുഖം എപ്പോഴും തിരിച്ചു വരാൻ ചാൻസ് ഉണ്ട്. അതു കൊണ്ടു തന്നെ ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ ചെക്കപ്പ് നടക്കുന്നുണ്ട്. പക്ഷേ പ്രശ്നങ്ങൾ ഇതൊന്നുമല്ല. ട്രീറ്റ്മെൻറ് സൈഡ് ഇഫക്ട് നല്ലോണം ഉണ്ട്. അതൊന്നും ആർക്കും കൂടുതൽ അറിയുവാൻ സാധ്യതയില്ല. അതു മാത്രമല്ല ആരും പിന്നെ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നുമില്ല.
ട്രീറ്റ്മെൻറ് കഴിഞ്ഞാൽ രോമം എല്ലാം മുളച്ചു വരും പഴയ രൂപം വീണ്ടും വരും അത് കരുതി ആ പഴയ ശരീരത്തിൻ്റെ ശക്തി, ഫിറ്റ്നസ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്. പല്ലുകൾ കേടാവുക, ശരീരത്തിൻറെ ജോയിനറുകൾ വേദനിക്കുക, ഊര വേദന, തല വേദന, എപ്പോഴും കൂടപ്പിറപ്പുകൾ ആണ്. ഒരു വാരിയെല്ല് മുറിച്ചു കളഞ്ഞതാണ്. അവിടെ വെച്ചിട്ടുള്ള കൃത്രിമ എല്ലും ഇപ്പോഴും കൂടി ചേർന്നിട്ടില്ല. ഒന്ന് ആസ്വദിച്ചു ഞെളിയാൻ കൂടി പറ്റാറില്ല. പിന്നെ മറവിയും ഏറെക്കുറെ ഉണ്ട്.
അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്. അതിനിടയ്ക്ക് ഇപ്പോൾ കാലിന് വേദനയും നീരും ഉണ്ട്. ചെക്ക് ചെയ്തപ്പോൾ എല്ലിന് തേയ്മാനവും, വാദത്തിൻ്റെ ആവും എന്നാണ് നിഗമനം. ശരീര ഭാരം കൂടുന്നത് കാരണം ഭക്ഷണം കുറെ മുൻപ് തൊട്ടേ നിയന്ത്രിക്കുന്നുണ്ട്. കൂടുതൽ അങ്ങോട്ട് നിയന്ത്രിക്കാനും പറ്റില്ല. അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. ഭാരം കുറയ്ക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്താൽ ഈ പറയുന്ന വേദനകൾ വരുന്നുണ്ട്. ഇങ്ങനെയൊക്കെ ഞങ്ങൾ അങ്ങനെയൊക്കെ പോകുന്നു. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഴിഞ്ഞാണ് ഇവിടെ വരെ എത്തിയത്. എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ ഇതും ഒരു പ്രശ്നമാണ്. ജീവിതത്തിൽ പ്രശ്നങ്ങൾ പതിവായി വരുന്നുണ്ട്. ഒരുമിച്ച് പോരാനുള്ള മനസ്സിൻറെ ശക്തിയാണ് (പരസ്പരമുള്ള സ്നേഹമാണ്) മുന്നോട്ടു നയിക്കുന്നത്. സച്ചിൻ കുമാർ പറയുന്നു.