മലയാളികൾക്ക് സുപരിചിതമാണ് ആര്‍എല്‍വി രാമകൃഷ്ണന്.നിറത്തിന്റെ പേരില്‍ അദ്ദേഹത്തെ കലാമണ്ഡലം സത്യഭാമ പരിഹസിച്ചത് വലിയ വിവാദമായിരിക്കുകയാണ്.മുന്‍പ് ഇവരുമായി ഉണ്ടായ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും ഇടയ്ക്ക് താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണത്തെ പറ്റിയും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലൂടെ താരം പറയുന്നുണ്ട്.ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം ജാതി പറഞ്ഞുള്ള അധിഷേപവും നിറത്തിന്റെ വേര്ത്തിരിവുമൊക്കെയാണെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നത്. കലാമണ്ഡലവുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാത്രമേ മോഹിനിയാട്ടം നല്ലരീതിയില്‍ കളിക്കാന്‍ അറിയുകയുള്ളു എന്ന പൊതുവായൊരു കാഴ്ചപ്പാടുണ്ട്. ആര്‍എല്‍വി അടക്കം മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിട്ട് വരുന്നവരെ കേരളം അംഗീകരിക്കില്ലെന്നാണ് പറയപ്പെടുന്നത്.
മോഹിനിയാട്ടം ഇവന് അവതരിപ്പിക്കുമെന്നോ, എവിടുന്ന് പഠിച്ചതാണ് എന്നുള്ള രീതിയിലാണ് ചോദ്യം. ഈ കോഴ്സെല്ലാം പഠിച്ചതിന് ശേഷം നമ്മള് നൃത്തം ചെയ്യുന്നതും മത്സരിക്കുന്നതും കേരള കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ വലിയ വലിയ നര്‍ത്തികമാരുടെ കൂടെയാണ്. കേരള സംഗീത, നാടക അക്കാദമി കേരളത്തിന്റെ പൊതുസ്വത്താണ്. കേരളത്തിലെ എല്ലാ കലാമേഖല സ്ഥാപനങ്ങളെയും ഒരുപോലെ നോക്കി കാണേണ്ടതാണ്. അവിടെയും വേരിയേഷന്‍സ് ഉണ്ടാവാറുണ്ട്. മാത്രമല്ല ആണായ ഞാന്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്ന ഇത്തരത്തിലുള്ള ചിലരുടെ ആരോപണം കൊണ്ടുമാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണം.അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് വളരെ തെറ്റായ തീരുമാനമാണെന്ന് ഇന്ന് തോന്നുന്നുണ്ട്. എന്നെ പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ വീട്ടിലാണ്. നാളെ പത്രത്തില്‍ എന്നെ കുറിച്ച് വരാന്‍ പോകുന്നത് ഇതായിരിക്കുമെന്ന് ഓര്‍ത്തതോടെ മനസിലൊരു ഇരുട്ട് കയറി. ആ സമയത്ത് എന്താണ് ഉണ്ടായതെന്നോ വീട്ടില്‍ നിന്നും സ്്ഥാപനത്തിലേക്ക് എങ്ങനെ പോയി എന്നതോ എനിക്ക് ഓര്‍മ്മയില്ലായിരുന്നു. എന്റെ മനസ് കൈയ്യില്‍ ഇല്ലാതെ യാന്ത്രികമായി പോവുകയായിരുന്നു. നമ്മുടെ പച്ചവെളിച്ചത്തിലുള്ള മനസ് നഷ്ടപ്പെട്ടതിന് ശേഷമാണ് ഇങ്ങനെയൊക്കെ തീരുമാനിക്കുക.