കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാൻ വന്നിരിക്കുകയാണ്. രഞ്ജിത്ത് ആണ് പുതിയ ചെയർമാൻ. ചെയർമാനായി രഞ്ജിത്ത് ഇന്ന് ചുമതലയേറ്റു കഴിഞ്ഞു. കഴക്കൂട്ടം കിൻഫ്രയിലാണ് ചലച്ചിത്ര അക്കാദമി ആസ്ഥാനം. ഇവിടെ എത്തി ആണ് താരം ഇന്ന് രാവിലെ പത്തരയോടെ ചുമതലയേറ്റത്.
മലയാള സംവിധായകൻ കമൽ ആയിരുന്നു ചെയർമാൻ. അദ്ദേഹത്തിൻറെ കാലാവധി പൂർത്തിയായതോടെ ആണ് പുതിയ ഒഴിവ് വന്നത്. അവിടേക്ക് ആണ് ഇപ്പോൾ രഞ്ജിത്തിനെ നിയമിച്ചിരിക്കുന്നത്. ഇനിമുതൽ രഞ്ജിത് ആയിരിക്കും ചലച്ചിത്ര അക്കാദമി ചെയർമാൻ. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകും എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ആക്കാദമിയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും രഞ്ജിത്ത് പറയുന്നു. അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ മാറ്റിവെക്കുന്നത് തൽക്കാലം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
അതേസമയം സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ആരായിരിക്കും കടന്നുവരിക എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത സർക്കാർ നൽകിയിട്ടില്ല. എംജി ശ്രീകുമാർ ഈ പദവിയിലേക്ക് വന്നേക്കുമെന്ന് തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോ വിവാദമായി മാറിയിരിക്കുകയാണ്. പരസ്യമായി സംഘപരിവാർ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എം ജി ശ്രീകുമാർ. അത്തരത്തിൽ ഒരു വ്യക്തിയെ ഇടതുപക്ഷ ഗവൺമെൻറ് എന്തിനാണ് ഒരു സർക്കാർ പദവിയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്.
ഇത്രയും കാലം ഈ പദവി അലങ്കരിച്ചിരുന്നത് കെപിഎസി ലളിത ആയിരുന്നു. എന്നാൽ അവർ ഇപ്പോൾ ആരോഗ്യകാരണങ്ങൾ കാരണം വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആയിരുന്നു ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി എംജിശ്രീകുമാർ പ്രചാരണം ചെയ്തത്. ഈ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു ചിലർ ഇടതുപക്ഷ ഗവൺമെൻ്റിനെതിരെ വിമർശനമുന്നയിച്ചത്. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഈ പദവിയിൽ നിന്നും പരിഗണിക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോയത്.