സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ രഞ്ജിത്ത് എന്ന യുവാവിനെ കുറിപ്പ് ആണ് വൈറലാകുന്നത്. അക്ഷരാർത്ഥത്തിൽ ഒരു കുടിൽ എന്നു തോന്നിക്കുന്ന വീട്ടിൽ നിന്നുമാണ് രഞ്ജിത്ത് വരുന്നത്. ഇവിടെയാണ് താൻ ജനിച്ചതും വളർന്നതും എന്ന് രഞ്ജിത്ത് പറയുന്നു. എന്നാൽ ഈ വീട് ഇപ്പോൾ ഒരു ഐ.ഐ.എം. പ്രൊഫസറുടെ വീടാണ്. താൻ ഇത്രയും കാലം സഞ്ചരിച്ച നാൾവഴികൾ വീണ്ടും ഓർത്തെടുക്കുകയാണ് രഞ്ജിത്ത്. ധാരാളം ആളുകളാണ് രഞ്ജിത്തിന് അഭിനന്ദനങ്ങളുമായി ഇപ്പോൾ രംഗത്ത് എത്തുന്നത്.
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലാണ് രഞ്ജിത്ത് പഠിച്ചത്. അവിടെ പഠിക്കുമ്പോൾ ആയിരുന്നു സെൻട്രൽ യൂണിവേഴ്സിറ്റിക്ക് പുറത്ത് വലിയ ഒരു ലോകം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന സത്യം രഞ്ജിത്ത് മനസ്സിലാക്കിയത്. അവിടുത്തെ അധ്യാപകരുടെ ഗൈഡൻസ് മൂലം രഞ്ജിത്ത് ഐഐടി മദ്രാസ് എന്ന ലോകത്ത് എത്തിപ്പെട്ടു. വലിയ ഒരു ലോകമായിരുന്നു അത്. ഒരുപാട് ഒറ്റപ്പെടലുകൾ അനുഭവിച്ചു. പി എച്ച് ഡി പഠനം പാതിവഴിയിൽ അവസാനിപ്പിച്ചാലോ എന്നുകരുതി. എന്നാൽ അവിടെയും തന്നെ തുണച്ചത് അവിടുത്തെ നല്ലവരായ അധ്യാപകർ തന്നെ എന്നും രഞ്ജിത്ത് വെളിപ്പെടുത്തുന്നു.
വളരെ കഷ്ടപ്പെട്ടാണ് രഞ്ജിത്ത് പഠിച്ചത്. പകൽ സമയങ്ങളിൽ പഠനത്തിന് വേണ്ടിയും രാത്രി ജോലിക്ക് വേണ്ടിയും ആയിരുന്നു രഞ്ജിത്ത് ചെലവഴിച്ചത്. ഒരു ടെലിഫോൺ എക്സ്ചേഞ്ച് സെക്യൂരിറ്റി ആയിട്ട് ആയിരുന്നു രഞ്ജിത് രാത്രികളിൽ ജോലി ചെയ്തത്. എന്തായാലും ഈ കഷ്ടപ്പാടുകൾക്ക് എല്ലാം ഒരു ഫലം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് റാഞ്ചിയിലെ പ്രൊഫസറാണ് ഇനിമുതൽ രഞ്ജിത്ത്.
ധാരാളം ആളുകൾക്ക് ഒരു പ്രചോദനം തന്നെയാണ് ഈ പോസ്റ്റ്. വിദ്യാഭ്യാസം ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നു എന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണം. എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നമ്മുടെ കുട്ടികളെ പരമാവധി പഠിപ്പിക്കുക എന്നത് മാത്രമാണ് നമുക്ക് അവരോട് മാത്രമല്ല ഒരു തലമുറയോട് തന്നെ ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം.