തമിഴ്നാട്ടിലെ സൂപ്പർതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഇത് പുതിയ കാര്യമൊന്നുമല്ല. തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരമായിരിക്കെ ആണ് എംജിആർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴ്നാട് മുഖ്യമന്ത്രി ആയി മാറുന്നതും. എംജിആറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും മറ്റൊരു സൂപ്പർ താരമായിരുന്നു. കരുണാനിധി ആയിരുന്നു രാഷ്ട്രീയത്തിൽ എംജിആർൻറെ ഗുരു. പിന്നീട് നിരവധി തമിഴ് താരങ്ങളാണ് രാഷ്ട്രീയത്തിൽ അവരുടെ ഭാഗ്യം പരീക്ഷിച്ചത്. എന്നാൽ ആർക്കും തന്നെ എംജിആർ ഉണ്ടാക്കിയ ഓളം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തമിഴിൽ നിലവിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളായ രജനീകാന്തും കമലഹാസനും അവരുടെ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മക്കൾ നീതി മയ്യം എന്നാണ് കമലഹാസൻ രൂപീകരിച്ച പാർട്ടിയുടെ പേര്. രജനീകാന്ത് പാർട്ടിയുടെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഉടൻ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് രജനീകാന്ത് കഴിഞ്ഞ ഒരു വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു ബിജെപി കേന്ദ്രനേതൃത്വം.
ബിജെപി മുൻ അധ്യക്ഷനും നിലവിലെ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ തമിഴ്നാട്ടിൽ എത്തി രജനീകാന്തും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രജനീകാന്തും വഴങ്ങില്ല എന്ന മട്ടിലാണ് നിലവിലുള്ളത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടാണ് രജനീകാന്ത് സ്വീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് തൽക്കാലം രജനികാന്ത് ചൂണ്ടിക്കാണിക്കുന്നത്.
ആർഎസ്എസ് ആചാര്യൻ ഗുരുമൂർത്തിയുമായി വളരെ അടുത്ത ബന്ധമാണ് രജനീകാന്തിന് ഉള്ളത്. ഇദ്ദേഹം നേരിട്ട് ശ്രമിച്ചിട്ട് പോലും രജനീകാന്ത് വഴങ്ങിയില്ല എന്നാണ് തമിഴ്നാട്ടിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് ബിജെപിക്ക് ഇതു വലിയ അടിയാണ്. രണ്ടാഴ്ചകൾക്ക് മുമ്പാണ് കുശ്ബു ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് വിട്ടു കൊണ്ടായിരുന്നു ബിജെപിയിൽ അംഗമായത്. ഇതുപോലെ രജനീകാന്തിനെയും പാളയത്തിൽ എത്തിക്കാമെന്ന നിലപാടിലായിരുന്നു ബിജെപി ഉണ്ടായിരുന്നത്. ഇതിനാണ് ഇപ്പോൾ വലിയ അടി കിട്ടിയിരിക്കുന്നത്.