ഇന്ത്യ എമ്പാടും ആരാധകരുള്ള ചിത്രമാണ് ബാഹുബലി. രണ്ടു ഭാഗങ്ങളായാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രശസ്ത സംവിധായകൻ രാജമൗലി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിൻറെ പിതാവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. ചിത്രത്തിൻറെ വമ്പൻ വിജയത്തിന് പിന്നാലെ നെറ്റ്ഫ്ളിക്സ് മഗിഴ്മതി സാമ്രാജ്യത്തിൻ്റെ മുൻകാല കഥ സീരിയസ് ആക്കാൻ ഒരുങ്ങിയിരുന്നു.
പ്രഭാസ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുഷ്ക ഷെട്ടി, തമന്ന തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായകൻറെ രക്ഷകനായി മാറിയിരിക്കുകയാണ് സംവിധായകൻ രാജമൗലി. സിനിമ ടിക്കറ്റ് വിൽപ്പന ഏറ്റെടുക്കുകയാണ് എന്ന് ആന്ധ്രപ്രദേശ് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
View this post on Instagram
ഇതിനിടയിൽ ഇൻഡസ്ട്രിയിലെ മുൻനിര സംവിധായകരും, നടന്മാരും അടക്കം മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയെ സന്ദർശിക്കാൻ പോയിരുന്നു. ഇതിനോട് അനുബന്ധിച്ച് ബേഗുംപട്ട് വിമാനത്താവളത്തിൽ പ്രഭാസ് എത്തിയിരുന്നു. പ്രഭാസിനെ കണ്ടതോടെ മാധ്യമപ്രവർത്തകർ മുഴുവൻ അദ്ദേഹത്തെ വളഞ്ഞു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പ്രഭാസ് ആശങ്കാകുലനായി. ഇവിടെയാണ് രക്ഷകനായി രാജമൗലി അവതരിച്ചത്.
.@ssrajamouli came in King’s Range Rover, #Prabhas was mobbed by paparazzi at Begumpet Airport🔥🔥
He was silently smiling to all those asked questions😆, looking dashing in black and beard 👌 pic.twitter.com/txJxpYBLbX
— Raju Garu Prabhas; Radhe Shyam 11.03.22 (@pubzudarlingye) February 10, 2022
പ്രഭാസിനേ രാജമൗലി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. സർക്കാർ നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള സിനിമ ടിക്കറ്റ് വിൽപ്പനയാണ് ആന്ധ്രപ്രദേശിൽ നടപ്പിലാക്കുന്നത്. ഇതിൻറെ ബില്ല് കഴിഞ്ഞദിവസം നിയമസഭ പാസാക്കുകയും ചെയ്തു. നികുതിവെട്ടിപ്പ് തടയുന്നതിന് ആയിട്ടാണ് ഇങ്ങനെ എന്നാണ് വിശദീകരണം.