ബോളിവുഡിൽ ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെട്ടിട്ടുള്ള നീലചിത്ര നിർമ്മാണ കേസ്. ഒരു ലണ്ടൻ അടിസ്ഥാനമാക്കിയ കമ്പനി ആണ് ഇതിനു പിറകിൽ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ ഇന്ത്യയിലെ ഓപ്പറേഷൻ കൈകാര്യം ചെയ്യുന്നത് രാജ് കുന്ദ്ര ആണ്. നടി ശിൽപ്പാ ഷെട്ടിക്ക് ഇതിൽ എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് മുംബൈപോലീസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്. ഈ മാസം 27 വരെ രാജ് പോലീസ് കസ്റ്റഡിയിൽ തുടരും.
കഴിഞ്ഞ ദിവസം ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തനിക്ക് ഇതിൽ യാതൊരു വിധ പങ്കുമില്ല എന്ന് ശില്പാ ഷെട്ടി ആവർത്തിച്ചു. ഭർത്താവ് രാജ് കുന്ദ്ര നടത്തിയത് നീലച്ചിത്ര നിർമാണം അല്ല എന്നും ഇറോട്ടിക്കാ വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളായിരുന്നു എന്നും, ഓൺലൈനിൽ ഇപ്പോഴും ഇതുപോലെയുള്ള ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അങ്ങനെയിരിക്കുമ്പോൾ എന്തിനാണ് രാജിനെ മാത്രം അറസ്റ്റ് ചെയ്തത് എന്ന് മനസ്സിലാകുന്നില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിലാണ് രാജ കുന്ദ്ര. പുതിയ രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ പോലീസ് എടുത്തിരിക്കുകയാണ്. പണം തിരിമറി നടത്തിയതിനും, വിദേശത്തുനിന്നും കണക്കില്ലാത്ത പണം ഇന്ത്യയിലേക്ക് എത്തിച്ചതിനു മാണ് ഇയാൾക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പണം എത്തിയത് നീലചിത്ര വീഡിയോകൾ കൈമാറ്റം ചെയ്തതിനാണോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. ലക്ഷങ്ങളാണ് ഇതിലൂടെ രാജ് കുന്ദ്ര സമ്പാദിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഔദ്യോഗികമായ ബാങ്ക് ട്രാൻസാക്ഷൻ വളരെ കുറവാണ് താനും. ബാക്കി പണം ഹവാല മോഡലിൽ ആണ് കൈമാറ്റം ചെയ്യുന്നത് എന്നാണ് പോലീസ് പറയുന്നത്.
ഈ മാസം 27 വരെ താരം പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. അതിനു ശേഷമായിരിക്കും പുതിയതായി വന്നിരിക്കുന്ന രണ്ട് കേസുകൾ അന്വേഷണം ആരംഭിക്കുന്നത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആയിരിക്കും കേസ് എടുക്കുന്നത്. 27ന് ശേഷമായിരിക്കും ഇയാളെ പോലീസ് കൈമാറുന്നത്.