മലയാളസിനിമയിൽ നിർമ്മാതാക്കൾക്ക് യാതൊരു വിലയുമില്ല എന്ന് പറയുകയാണ് നിർമാതാവ് ഗിരീഷ് ലാൽ. മോഹൻലാലിനെയും പൃഥ്വിരാജിനെയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമ ഒരുക്കിയിട്ടുണ്ട് താൻ എന്നും ഇപ്പോൾ വാടകവീട്ടിൽ കഴിയുന്നു എന്നും അദ്ദേഹം പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ വന്നപ്പോൾ വസ്തുവും സ്ഥലവും നഷ്ടപ്പെട്ടു എന്നും ഇദ്ദേഹം പറയുന്നു.
മലയാള സിനിമയിലെ 99% നിർമ്മാതാക്കളും വളരെ പരിതാപകരമായ അവസ്ഥയിലാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. പല പ്രശ്നങ്ങൾ നിർമാതാക്കളുടെ ഭാഗത്ത് ഉണ്ട്. അഞ്ചു സിനിമ നിർമ്മിച്ച വ്യക്തിയാണ് താൻ. ഇനിയിപ്പോൾ 10 സിനിമ എടുത്താലും രണ്ടുമൂന്നു വർഷം ഇൻഡസ്ട്രിയിൽ ഇല്ല എങ്കിൽ ആരും ഒന്നും അന്വേഷിക്കില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ആരും അന്വേഷിക്കില്ല.
മോഹൻലാലിനെ വച്ച് രണ്ട് സിനിമ എടുത്തിട്ടുണ്ട്. പൃഥ്വിരാജിനെ വച്ചും ശ്രീനിയേട്ടനെ വച്ചും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ എവിടെയാണ് എന്ന് അന്വേഷിക്കുന്ന ഒരു ഫോൺ കോൾ പോലും മലയാളസിനിമയിൽ നിന്നും ഉണ്ടാവില്ല. പൈസ ഉണ്ടോ എങ്കിൽ സിനിമ ഉണ്ട് അത് ഇല്ല എങ്കിൽ വീട്ടിൽ ഇരിക്കാം. ഇവരൊന്നും നമ്മളെ നോക്കില്ല.
നിർമ്മാതാവിന് നഷ്ടം വരുമ്പോൾ പണ്ട് പ്രേംനസീർ വിളിച്ചു സിനിമ കൊടുക്കാം എന്ന് പറയും എന്ന് കേട്ടിട്ടുണ്ട്. മലയാള സിനിമയിൽ ഇനി അങ്ങനെ ഒരു കാലം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നമ്മൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും ആരും അന്വേഷിക്കില്ല. നമ്മൾ വിളിച്ചാൽ പൈസ ചോദിക്കാൻ വിളിക്കുക ആയിരിക്കും എന്ന് കരുതി ഫോണെടുക്കില്ല. എത്ര കിട്ടിയാലും ഇവർക്ക് പൈസ യോടുള്ള ആർത്തി തീരില്ല എന്ന് അദ്ദേഹം പറയുന്നു.