മനുഷ്യന് കുറച്ചെങ്കിലും സ്വസ്ഥത തരുന്ന മാധ്യമങ്ങളായിരുന്നു നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എന്നിവ. എന്നാൽ ഇനി അതൊന്നും അധിക കാലത്തേക്ക് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. ഇതിനെയെല്ലാം കേന്ദ്രസർക്കാർ മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുകയാണ്. ഇനി കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത് പോലെ മാത്രമേ ഇവർക്ക് കണ്ടൻറ് കൊടുക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന നയങ്ങൾക്ക് എതിരെ പോകുന്ന മാധ്യമങ്ങൾക്ക് സെൻസർഷിപ്പ്, വിലക്ക് പോലുള്ളവ കാത്തിരിക്കുന്നു.
ശക്തമായ രാഷ്ട്രീയം പറയുന്ന സീരീസുകൾ ധാരാളം സംപ്രേക്ഷണം ചെയ്തിരുന്ന മാധ്യമങ്ങളായിരുന്നു നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ളവ. ഇതിൽ പലതും കേന്ദ്രസർക്കാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് എതിരും ആയിരുന്നു. ഇത്തരം ഓൺലൈൻ ഫ്ലാറ്റ്ഫോമുകളെ അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്ന ആവശ്യം കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയക്കാർ ഉയർത്തുന്നു. ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എല്ലാം ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഓൺലൈൻ കണ്ടിടൻ്റ് പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഇനി മുതൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ വരും. തിങ്കളാഴ്ച രാവിലെ ആണ് ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് ഗോവിന്ദ് ഉത്തരവ് ഇറക്കിയത്. നിലവിൽ ഡിജിറ്റൽ കണ്ടൻറ് ഓട്ടോണോമസ് ആണ്. ഇനിമുതൽ അത് കേന്ദ്രസർക്കാർ നയം അനുസരിച്ച് ആയിരിക്കും.