കഴിഞ്ഞ ദിവസം ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. രണ്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഡാൻസ് വീഡിയോ ആയിരുന്നു വൈറലായത്. നവീൻ, ജാനകി എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. മൂന്നാം വർഷ വിദ്യാർത്ഥിനി ആണ് ജാനകി. അതേസമയം അവസാനവർഷ മെഡിക്കൽ വിദ്യാർഥി ആണ് നവീൻ. ദേശീയ മാധ്യമങ്ങൾ അടക്കം ഇവരുടെ ഡാൻസ് വീഡിയോ റിപ്പോർട്ട് ചെയ്യുകയുണ്ടായിരുന്നു.
ജാനകി ഓംകുമാർ എന്നാണ് പെൺകുട്ടിയുടെ യഥാർത്ഥ പേര്. അതേസമയം നവീൻ റസാക്ക് എന്നാണ് ആൺകുട്ടിയുടെ മുഴുവൻ പേര്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കൃഷ്ണരാജ് എന്ന വ്യക്തി ആണ് ഈ പോസ്റ്റ് നടത്തിയത്. ഫേസ്ബുക്കിൽ ആയിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരു അഭിഭാഷകനാണ് വ്യക്തി. അതിനൊപ്പം തന്നെ കടുത്ത ബിജെപി അനുഭാവിയും കൂടിയാണ്. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
“ജാനകിയും നവീനും, തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി എം ഓംകുമാർ, നവീൻ കെ റസാക്ക് എന്നിവർ ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ പിതാവ് ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – ഇതായിരുന്നു കൃഷ്ണരാജ് പോസ്റ്റ് ചെയ്ത വിഷയം. നിരവധി ആളുകളായിരുന്നു ഇദ്ദേഹത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയത്. അതേസമയം കുറച്ച് ആളുകൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ടും എത്തി. എന്തായാലും പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച വിഷയം ആവുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു പോസ്റ്റുമായി കൃഷ്ണരാജ് എത്തി – സംഭവം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. എന്തൊരു വെറളിയും വെപ്രാളവും ആണ്. ഒരു മതത്തെയും പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. എന്നിട്ടും ആളുകൾക്ക് സംഗതി പെട്ടെന്ന് പിടികിട്ടി. കമൻറ് ബോക്സ് നോക്കാറില്ല, എന്നാലും കമൻ്റുകളുടെ എണ്ണം കണ്ടപ്പോൾ ചാരിതാർത്ഥ്യൻ ആയി. എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്ത് എത്തി, കൊള്ളേണ്ടിടത്ത് കൊണ്ടു. ഹിന്ദു-ക്രിസ്ത്യൻ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി. എൻറെ ഉദ്ദേശം നടന്നു. ഞാൻ ചാരിതാർത്ഥ്യൻ ആയി – ഇങ്ങനെ ആയിരുന്നു രണ്ടാമത്തെ പോസ്റ്റ്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ സംഭവത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും ധാരാളം ആളുകളാണ് രംഗത്തെത്തുന്നത്.