മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഇന്ത്യയുടെ മർലോൺ ബ്രാൻഡോ എന്നാണ് ടൈംസ് മാഗസിൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മലയാള സിനിമ നോവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിൽ ചിത്രത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ഒരു ത്രീഡി ചിത്രം ആണ് ഇത് എന്ന മോഹൻലാൽ വെളിപ്പെടുത്തുന്നു. ഇൻറർനാഷണൽ പ്ലാറ്റ്ഫോമിലാണ് ചിത്രം അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം തനിക്ക് ഉണ്ടാവട്ടെ. നിങ്ങളുടെ പ്രാർത്ഥന വേണം. അസാധാരണമായ ഒരു സിനിമയായിരിക്കും ഇത്. വലിയ സിനിമയായിട്ടെ ഇത് ഇറക്കുക്കയുള്ളൂ എന്നും താരം പറയുന്നു.
കഴിഞ്ഞ ഡിസംബർ 26 ന് ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു. വാസ്കോഡഗാമ യുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ഭൂതത്തിൻ്റെ മുന്നിൽ എത്തുന്നതാണ് കഥാതന്തു. ഒരു പ്രശസ്ത നോവൽ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഗാർഡിയൻ ഓഫ് ദി ഗമസ് ട്രഷർ എന്നാണ് നോവലിൻറെ പേര്.
ജിജോ പുന്നൂസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു കഥയാണ് ഇത്. ചിത്രം സംവിധാനം ചെയ്യുന്നതിനെപ്പറ്റി താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ചില സ്പാനിഷ് താരങ്ങളും ചിത്രത്തിലഭിനയിക്കുന്നുണ്ട്. പാസ് വേഗ, റാഫേൽ അമർഗോ എന്നിവർ ആണ് വിദേശ അഭിനേതാക്കളിൽ പ്രമുഖർ.