കൊറോണ വൈറസ് ഭീതി കാരണം പലരും മുടി വെട്ടാനും ഷേവ് ചെയ്യാനും വരുന്നത് കുറയുന്നു എന്ന പരാതി പറയാൻ വന്ന ബാർബറെ പരസ്യമായി സ്റ്റേജിൽ വിളിച്ചുവരുത്തി സ്വന്തം താടിയും മുടിയും വെട്ടി മധ്യപ്രദേശ് മന്ത്രി. മധ്യപ്രദേശ് വനംമന്ത്രി വിജയ് സിങ് ആണ് ഇത്തരത്തിൽ താരമായത്. മുടിവെട്ട് ഇഷ്ടപ്പെട്ട മന്ത്രി ഉടൻ തന്നെ തന്നെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 60,000 രൂപ ബാർക്ക് നൽകിക്കൊണ്ട് സ്വന്തമായി ഒരു കട തുടങ്ങാനും ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ഭീതി കാരണം പലരും ഇത്തരത്തിലുള്ള ചെറുകിട തൊഴിലാളികളുടെ അടുത്തേക്ക് സേവനത്തിന് ചെല്ലുന്നില്ല എന്നും ഇത് ഇവർക്ക് സാമ്പത്തികമായി വലിയ തിരിച്ചടികളാണ് ഉണ്ടാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കൃത്യമായ മുൻ കരുതലുകൾ സ്വീകരിച്ചാൽ ഒന്നും പേടിക്കാനില്ല എന്നും അത് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് താൻ പരസ്യമായി സ്റ്റേജിൽ വെച്ച് ഷേവ് ചെയ്യിപ്പിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറുപതിനായിരം രൂപയാണ് മുടി വെട്ടിയ ശേഷം ബാർക്ക് മന്ത്രി നൽകിയത്. ഇതുകൊണ്ട് സ്വന്തമായി ഒരു ബാർബർ ഷോപ്പ് തുടങ്ങുവാനും മന്ത്രി ആവശ്യപ്പെട്ടു. റോഡരികിൽ നിന്നുകൊണ്ട് മുടി വെട്ടിയിരുന്ന തെരുവ് ബാർബർ ആയിരുന്നു ഇദ്ദേഹം. മന്ത്രിയിൽ നിന്നും നേരിട്ട് സ്വപ്നസാഫല്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ബാർബർ.
മധ്യപ്രദേശിലെ ഖാൻഡ്വാ ജില്ലയിലാണ് സംഭവം. ജില്ലയിലെ ഗുലൈമാൽ എന്ന പ്രദേശത്താണ് പരിപാടി നടന്നത്. റോഹിദാസ് എന്ന യുവാവാണ് പരിപാടിക്കിടെ മന്ത്രിയുടെ ബാർബർ ഷോപ്പ് തുടങ്ങുന്നതിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത്.
സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം ഗവൺമെൻറ് ലോൺ നൽകി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ പലിശ സംസ്ഥാന സർക്കാർ വഹിക്കുമെന്നും അടിസ്ഥാന തുക മാത്രം അവർക്ക് തിരിച്ചു നൽകിയാൽ മതിയാകും എന്നും മന്ത്രി ഉറപ്പു നൽകി.