കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയെടുത്ത കലാകാരനാണ് മണികണ്ഠൻ.. നാടകത്തിൽ വളരെ മുമ്പ് തന്നെ സജ്ജീവ സാന്നിധ്യമായിരുന്നു മണികണ്ഠൻ പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. ഏപ്രില്‍ 26 ഞായറാഴ്ചയാണ് നടന്റെ വിവാഹവും. എന്നാല്‍ മണികണ്ഠന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് കൊറോണയും ലോക്ഡൌണും വിലങ്ങു തടിയായിരിക്കുകയാണ്. അതേ സമയം വിവാഹം ആഘോഷമല്ലെന്നും എന്നാല്‍ ലളിതമായ രീതില്‍ ഏപ്രില്‍ 26 ഞായറാഴ്ച നടത്തുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്.
മണികണ്ഠനു ആരാധകരുണ്ട്. അദ്ദേഹത്തിന്റെ വിവാഹ വിശേഷങ്ങളും വിവാഹവും സോഷ്യൽ മീഡിയയിൽവലിയ വാർത്ത ആയിരുന്നു. വളരെ സാധാരണക്കാരനായ മണികണ്ഠൻ തന്നെ ഇല്ലായ്മയും ദുഃഖകളും എല്ലാം ആരാധർക്ക് മുമ്പിൽ തുറന്ന് പറയുന്നതിന് ഒരു മടിയുമില്ലാത്ത ആളുകൂടിയാണ് ‘ക്ഷേത്രത്തില്‍ വച്ച് താലി കെട്ടും. വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്നു പറയാന്‍ പറ്റില്ല. നമ്മള് തന്നെ ഒരുക്കുന്ന ഭക്ഷണം! അത്രയുമാണ് പരിപാടികള്‍. ആറു മാസം മുന്‍പേ തീരുമാനിച്ചതാണ് ഈ തീയതി. ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ ആയത്.
ആദ്യം വിവാഹം മാറ്റി വച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ, വിവാഹമെന്നു പറയുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടിയല്ലല്ലോ. വിവാഹചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. വേണ്ടപ്പെട്ടവര്‍ക്ക് ഒരു വിരുന്ന് കൊടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ! അതിന് വിവാഹം തന്നെ വേണമെന്നില്ല.
ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകള്‍ പൂട്ടിക്കിടന്നപ്പോള്‍ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാന് രാജീവ് രവിയായിരുന്നുവെന്ന് തുറന്നു പറഞ്ഞു മണികണ്ഠന്. വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്. ‘വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ വീട് അദ്ദേഹത്തിന്റെ വീട്ടിനടുത്തായിരുന്നു. അവിടെ നിന്നാണ് വസ്ത്രങ്ങള്‍ ലഭിച്ചത്. അത് വലിയ അനുഗ്രഹമായിരുന്നു. വിവാഹത്തിന് മേക്കപ്പ് ചെയ്തത് റോണക്സ് ആണ്. അങ്ങനെ ഒരുപാട് പേര് സഹായിച്ചു.’-മണികണ്ഠന് പങ്കുവച്ചു