വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ വച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ഹോളനരസിപുര ടൗണ്‍ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ദമ്പതികളുടെ വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. തട്ടേക്കരെ ഗ്രാമത്തില്‍ താമസിക്കുന്ന ചൈത്രയാണ് കൊല്ലപ്പെട്ടത്. ഹോളനരസിപുര താലൂക്കില്‍ നിന്നുള്ള ശിവകുമാറാണ് പ്രതി.
ഏഴു വര്‍ഷം മുമ്പായിരുന്നു ശിവകുമാറിന്റെയും ചൈത്രയുടെയും വിവാഹം. ഒരു മകളും ഇവര്‍ക്കുണ്ട്. ശനിയാഴ്ച നടന്ന ലോക് അദാലത്ത് ദമ്പതികളോട് വിവാഹമോചന ഹര്‍ജികള്‍ പിന്‍വലിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൗണ്‍സിലിംഗിന് ശേഷം ഇരുവരും വിവാഹമോചന ഹര്‍ജികള്‍ പിന്‍വലിക്കുകയും കുട്ടിക്ക് വേണ്ടി ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ കോടതി വളപ്പിലെ ശുചിമുറിയിലേക്ക് ചൈത്ര പോയപ്പോള്‍ ശിവകുമാര്‍ പിന്നാലെ വന്ന് കത്തികൊണ്ട് ആക്രമിക്കുകയും കഴുത്ത് മുറിക്കുകയും ചെയ്യുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ചൈത്രയെ ഹോളനര്‍സിപുരയില്‍ നിന്ന് ആംബുലന്‍സില്‍ ഹാസന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…
കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…
ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…
സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…
വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…
ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…