ലിബർട്ടി ബഷീറിൻറെ ചില വാക്കുകൾ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആൻറണി പെരുമ്പാവൂരിനെ ഫിയൊക്കിൽ നിന്നും പുറത്താക്കുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ. നാലോ അഞ്ചോ വർഷമേ ഉണ്ടാകുമെന്ന് നമുക്ക് അന്നേ അറിയാമായിരുന്നു. അഞ്ചുവർഷം ആയപ്പോൾ അവർ തമ്മിൽ തല്ലി തീർന്നു.
സ്ഥാപക നേതാവായ ആൻറണി പെരുമ്പാവൂരിനെ ആദ്യം അവർ പുറത്താക്കി. ഒരു നിർമ്മാതാവും വിതരണക്കാരനും എല്ലാം ആണ് അദ്ദേഹം. കൂടാതെ ഇരുപതോളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാളെ പുറത്താക്കുമ്പോൾ രണ്ടുതവണ ചിന്തിക്കേണ്ടതാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരൻ ആണ് ആൻറണി പെരുമ്പാവൂർ.
മോഹൻലാൽ എന്ന വൻ വൃക്ഷത്തിന് കീഴിൽ നിൽക്കുന്ന വ്യക്തി. പരിചയക്കുറവു കൊണ്ടുവരുന്ന നടപടികളാണ് ഇതൊക്കെ. ഏതെങ്കിലും സംഘടനകളുടെ പിന്നാലെ ദിലീപ് എന്ന വ്യക്തി പോവില്ല. അദ്ദേഹത്തിന് ഒരു തിയറ്റർ മാത്രമാണ് ഉള്ളത്. സംഘടനകളുടെ പിന്നാലെ പോകില്ല അദ്ദേഹം. കേസിൽ നിന്നും ദിലീപ് മുക്തൻ ആവട്ടെ.
ഒരേസമയം ഇത്രയും കേസുകൾ ഉള്ളപ്പോൾ സംഘടനകളുടെ പിന്നാലെ പോകാൻ അദ്ദേഹത്തിന് പറ്റില്ലല്ലോ. ലിബർട്ടി ബഷീർ പറയുന്നത് ഇങ്ങനെ. അദ്ദേഹത്തിൻറെ വാക്കുകൾ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സ്ഥാപക നേതാക്കളായ ദിലീപിനെയും ആൻറണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഫിയോക്ക് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.