ഭാരതീയരുടെ മുഴുവൻ അഭിമാനമായ വ്യക്തികളിലൊരാളാണ് ലതാ മങ്കേഷ്കർ. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇന്ത്യൻ സർക്കാർ ഇവർക്ക് പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ഇതിനുപുറമേ ഭാരതരത്ന കൂടി നേടിയ വ്യക്തികളിലൊരാളാണ് ഇവർ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണ് ഇത്.
എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ ആശുപത്രിയിൽ ആണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആണ് ഇവർ. ജനുവിൻ തുടക്കം മുതൽ ഇവിടെ ആയിരുന്നു ഇവർ. കൊവിഡ് പോസിറ്റീവ് ആയിരുന്നു ഇവർക്ക്. അതിനുശേഷം ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ആണ് ഇവരെ ഐസിയുവിലേക്ക് മാറ്റിയത്. ഇവരുടെ പ്രായം കൂടി പരിഗണിച്ചു കൊണ്ടായിരുന്നു ഇത്തരത്തിലൊരു തീരുമാനം ഡോക്ടർ പ്രതീത് സംദാനി എടുത്തത്.
ഇപ്പോൾ ഏറ്റവും പുതിയ ഇവരുടെ ഹെൽത്ത് അപ്ഡേറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. ഇവർ ഇപ്പോൾ ഐസിയു വിട്ടിരിക്കുകയാണ്. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. എന്നാൽ ഇനിയും ഇവർ ആശുപത്രിയിൽ തുടരുമെന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒരുപാട് നന്ദിയുണ്ട് എന്നും കുടുംബം കൂട്ടിച്ചേർത്തു. അതേസമയം ഇവരുടെ ആരോഗ്യത്തെപ്പറ്റി തെറ്റിദ്ധാരണകൾ പരത്തരുത് എന്നും ഇവർ അഭ്യർത്ഥിച്ചു.
നിരവധി ഓൺലൈൻ മാധ്യമങ്ങളാണ് ഇവരുടെ ആരോഗ്യത്തെ സംബന്ധിച്ച് തെറ്റായ വാർത്തകൾ കൊടുക്കുന്നത്. അതേസമയം ഇവർ മരണപ്പെട്ടു എന്ന തരത്തിലാണ് പല ഓൺലൈൻ മാധ്യമങ്ങളും തലക്കെട്ട് നൽകുന്നത്. ഇത് വിശ്വസിച്ചു അകത്തു കയറി നോക്കുമ്പോൾ മാത്രമാണ് ഇവരുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അപ്ഡേറ്റ് മാത്രമാണ് വാർത്തയിൽ പറയുന്നത് എന്ന് മനസ്സിലാക്കുക. മാധ്യമങ്ങൾ ഇങ്ങനെ ചെയ്യരുത് എന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനി അടക്കമുള്ളവർ അഭ്യർത്ഥിച്ചിരുന്നു.