ഒരു കാലത്ത് മലയാളത്തിൻ്റെ റൊമാൻറിക്ക് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. 1997ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആക്കുവാൻ താരത്തിന് കഴിഞ്ഞു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
തുടരെത്തുടരെ മികച്ച അവസരങ്ങളാണ് കുഞ്ചാക്കോ ബോബന് കൈവന്നത്. നിറം, നക്ഷത്രത്താരാട്ട് തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ തൊട്ടു പിന്നാലെ താരം അഭിനയിച്ചു. ഇതൊക്കെ ബ്ലോക്ക് ബസ്റ്റർ ആവുകയും ചെയ്തു. എന്നാൽ ഇതിനിടെ പതുക്കെ പതുക്കെ താരം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതോടെ ചില ചിത്രങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ ആയിരുന്നു താരം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തത്. ആ ഇടവേള തന്നിലെ നടനെ മികച്ചതാക്കാൻ താരം ഉപയോഗപ്പെടുത്തി എന്നത് പിന്നീടുള്ള തിരിച്ചു വരവിൽ തെളിഞ്ഞു. ഗംഭീരമായ തിരിച്ചു വരവാണ് കുഞ്ചാക്കോ ബോബൻ പിന്നീട് നടത്തിയത്.
രണ്ടാം വരവിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാൻ താരം ശ്രമിച്ചു. തന്നിലെ നടനെ വളർത്തിക്കൊണ്ടു വരാൻ കുഞ്ചാക്കോ ബോബൻ്റെ ഭാഗത്തു നിന്നും കഠിന പരിശ്രമം ഉണ്ടായി. ഇപ്പോളിതാ തൻറെ പ്രിയതമയെ കുറിച്ച് പറയുകയാണ് താരം. തൻറെ സിനിമകൾ ജഡ്ജ് ചെയ്യുന്നത് ഭാര്യയായ പ്രിയ ആണ് എന്നാണ് താരം പറയുന്നത്. പലരും സിനിമ കണ്ടിട്ട് ശരിയായ അഭിപ്രായം പറയാറില്ല. എന്നാൽ പ്രിയ അങ്ങനെയല്ല. വളരെ സത്യസന്ധമായി ആണ് താരം അഭിപ്രായം പറയാറ്. തൻറെ മോശം സിനിമകൾ കണ്ട് പ്രിയ തിയേറ്ററിൽ ഇരുന്ന് കൂവിയിട്ടുണ്ട് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
ടേക്ക് ഓഫ് എന്ന സിനിമ റിലീസ് ചെയ്തപ്പോൾ താൻ കോട്ടയത്ത് നിന്നാണ് സിനിമ കണ്ടത്. പ്രിയ ആകട്ടെ എറണാകുളത്തെ ഒരു തിയേറ്ററിൽ ഇരുന്നാണ് ചിത്രം കണ്ടത്. ചിത്രം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം പലരും നല്ല അഭിപ്രായം പങ്കു വച്ചു. എന്നാൽ പ്രിയ അവളുടെ വിലയിരുത്തൽ തന്നെ അറിയിച്ചില്ല. ചിത്രം മോശമാണോ എന്ന് താൻ ഭയന്നു. അവളുടെ ഫോണിൽ വിളിക്കാൻ നോക്കിയിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു. സിനിമ കലക്കി എന്നൊക്കെ പറഞ്ഞു. വിളിക്കാത്തതിനുള്ള കാരണം ചില രംഗങ്ങൾ കണ്ട് ഇമോഷണൽ ആയി കരഞ്ഞു പോയെന്നും പ്രിയ മറുപടി പറഞ്ഞു എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.