പ്രശസ്ത നടി ജോമോളുടെ പഴയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. താരം പ്രധാനവേഷത്തിലെത്തിയ ഒരു ചിത്രമായിരുന്നു എന്ന് സ്വന്തം ജാനകികുട്ടി. ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി. ഈ ചിത്രത്തെ കുറിച്ചാണ് അഭിമുഖത്തിൽ ജോമോൾ പറയുന്നത്. ജോമോൾ പറയുന്നത് ഇങ്ങനെ.
ഒരിക്കൽ ഹരിഹരൻ സാറിൻറെ ഓഫീസിൽ നിന്നും കോൾ വന്നു. ഒരു ഓഡിഷൻ നടക്കുന്നുണ്ട്, കാണാൻ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞ ശേഷമാണ് താനും അച്ഛനും ഹരിഹരൻ സാറിനെ കാണാൻ പോയത്. എന്നാൽ സിനിമയെ കുറിച്ച് കൂടുതലായി അപ്പോൾ ഒന്നും പറഞ്ഞില്ല.തിരിച്ചുപോകുവാൻ നേരം നമ്മൾ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താണ് സാർ എന്ന് താൻ തിരിച്ചു ചോദിച്ചു. പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാർ ഇങ്ങോട്ടു ചോദിച്ചു. കോളേജിൽ പോകണം എന്ന് താൻ പറഞ്ഞപ്പോൾ അദ്ദേഹം ക്ലാസ് കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു.
ആ സിനിമ ചെയ്യുന്നത് അങ്ങനെയാണ്. സിനിമ പുറത്തിറങ്ങി കഴിഞ്ഞതിനുശേഷമാണ് എത്ര ഓഡിഷൻ കഴിഞ്ഞാണ് സിനിമ വന്നത് എന്ന് താൻ അറിയുന്നത്. അപ്പോഴാണ് അതിൻറെ വില മനസ്സിലായത്. വളരെ എൻജോയ് ചെയ്ത് സെറ്റ് ആയിരുന്നു അത്. പുതുമുഖങ്ങൾ ആയിരുന്നു സിനിമയിൽ കൂടുതലും അഭിനയിച്ചത്.
ഡബ്ബ് ചെയ്തതും തങ്ങൾ തന്നെ ആയിരുന്നു എന്ന് ജോമോൾ പറയുന്നു. ഡബ് ചെയ്തപ്പോൾ പോലും മനസ്സിലായില്ല. പക്ഷേ പടം പുറത്തിറങ്ങിയപ്പോഴാണ് അത് മനസ്സിലായത്. അതിൽ ഇന്നും ദുഃഖമുണ്ട് എന്ന് താരം കൂട്ടിച്ചേർക്കുന്നു. തൻറെ മനസ്സിനോട് ചേർന്നു നിൽക്കുന്ന ചിത്രമാണ് അത് എന്നും താരം പറയുന്നു.