ലോക്ക് ഡൌൺ ഒരു വിധം എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട് അതിൽ സിനിമ മേഖലയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്, അതുകൊണ്ട് തന്നെ റിലീസിനൊരുങ്ങി നിന്ന ചിത്രങ്ങൾ ഇപ്പോൾ ഓൺലൈൻ റിലീസിനായി തയ്യാറെടുക്കുകയാണ്, ആദ്യം ഇത്തരമൊരു ആശയം കൊണ്ട് വന്നത് തമിഴിൽ ജ്യോതികയുടെ ചിത്രമായിരുന്നു, കുറച്ച് പ്രതിസന്ധിയ്ക്കൽ തരണം ചെയ്ത് അവർ ആതീരുമാനത്തിൽ തന്നെ ഉറച്ച് നിന്നും ഇപ്പോൾ കൂടുതൽ സിനിമകൾ അതാരത്തിൽ മുന്നോട്ട് വരികയാണ്, ലോക്ക് ഡൌൺ തീർന്നാലും ആളുകൾ തീയറ്ററിൽ പോയി സിനിമകൾ കാണുന്നത് വളരെ കുറവായിരിക്കും ഈ അവസ്ഥ മുന്നിൽ കണ്ടാണ് കൂടുതൽ ചിത്രങ്ങളും ഓൺലൈൻ റിലീസിനൊരുങ്ങുന്നത്..
ജ്യോതിക നിരവധി വിമർശങ്ങൾ കേൾക്കേണ്ടി വന്നിരുന്നു യെങ്കിലും അവർ അവരെടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു … മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍. ഹിന്ദിയില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് പ്രൈമില്‍ എത്തുന്നത്. പലരും ഇതിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിട്ടുണ്ട്, ലിബർട്ടി ബഷീർ ഇതിനോട് ശക്തമായി തുറന്നടിച്ചുട്ടുണ്ട്, ഇനി വിജയ് ബാബുവിന്റെയും ജയസൂര്യു്ടെയും ഒരു ചിത്രവും തീയറ്ററിൽ പ്രദര്‍ശിപ്പിക്കില്ല എന്നാ തരത്തിൽ വാർത്തകൾ വന്നിരുന്നു..
മറ്റൊരു നിർമാതാവായ ജോബി ജോര്‍ജ് ഇതിനെ കുറിച്ച് സംസാരിക്കുന്നു… പ്രൊഡ്യൂസറുടെ ഭാഗത്തും ന്യായമുണ്ട് തീയറ്ററുകാരുടെ ഭാഗത്തും ന്യായമുണ്ട്. ബാക്കിയുള്ളവര്‍ ഡിജിറ്റലില്‍ സിനിമകള്‍ കൊടുത്താലും ഞാന്‍ ഇപ്പോള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചിത്രങ്ങള്‍ ഹോള്‍ഡ് ചെയ്യാന്‍ പോവുകയാണ്. കാരണം മറ്റൊന്നുമല്ല ഇപ്പോള്‍ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ എനിക്ക് പണത്തിന് ബുദ്ധിമുട്ട് വന്നാല്‍, നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള പ്രതിസന്ധി മുന്നോട്ടും തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും. ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ തെറ്റൊന്നും ഇല്ല.
‘നെറ്റ്ഫ്ലിക്സ്’,’ആമസോണ്‍ പ്രൈം’ പോലെയുള്ള സ്ട്രീമിങ് സേവനങ്ങള്‍ക്ക് വേണ്ടത് ലാഭം തന്നെയാണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രം ആമസോണ്‍ വാങ്ങിയത് അതില്‍ ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ താരമൂല്യം കണ്ടിട്ടാണ്. അല്ലാതെ വിജയ് ബാബു എന്ന നിര്‍മാതാവിന്റെ മുഖം കണ്ടിട്ടല്ല. ഏഷ്യാവില്‍ മലയാളവുമായുള്ള അഭിമുഖത്തിലാണ് ജോബി ജോര്‍ജ് പ്രതികരിച്ചത്.