മലയാളികളുടെ പ്രിയ നടനാണ് ജയസൂര്യ. ഇപ്പോൾ റോഡുകളുടെ അവസ്ഥയെ പറ്റി ആണ് അദ്ദേഹം പറയുന്നത്. കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരൻ എതിരെ കേസ് എടുക്കണമെന്ന് താരം പറയുന്നു. പലസ്ഥലങ്ങളിലും മോശം റോഡുകൾ ആണുള്ളത്. നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡിനുള്ള അവകാശമുണ്ട്. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തുന്നതിൻറെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മഴയെ മാത്രം കുറ്റം പറയേണ്ട ആവശ്യമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കാരണം അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല എന്നാണ് അദ്ദേഹം വിമർശിച്ചത്. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു ജയസൂര്യ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റോഡുകൾ പോലും തകർന്നു കിടക്കുകയാണ് എന്ന് അദ്ദേഹം വിമർശിച്ചു. ടോൾ കാലാവധിയുടെ കാര്യത്തിലും അദ്ദേഹത്തിന് വ്യക്തമായ നിലപാടുണ്ട്.
കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ചു കളയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുൻപ് ഇദ്ദേഹം തകർന്ന റോഡ് സ്വന്തം ചെലവിൽ നന്നാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. എറണാകുളത്ത് വെച്ചായിരുന്നു അത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജയസൂര്യക്കെതിരെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയും കൊച്ചി മേയറും രംഗത്തെത്തിയിരുന്നു.
ഇതിനെ സംബന്ധിച്ച് താരം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ മന്ത്രിയുടെ പ്രവർത്തനങ്ങളെ ജയസൂര്യ ശ്ലഘിക്കുന്നുണ്ട്. മുഹമ്മദ് റിയാസിൻറെ പ്രവർത്തനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നു എന്ന താരം വ്യക്തമാക്കി.കുറച്ചു ദിവസങ്ങൾക്ക് മുൻപ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം താരം ഏറ്റുവാങ്ങിയിരുന്നു. പല ചിത്രങ്ങളിലും തിരക്കിലാണ് ജയസൂര്യ ഇപ്പോൾ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.