ലോകത്തിൽ തന്നെ ഏറ്റവും അധികം പട്ടാളക്കാരെ വിന്യസിപ്പിച്ച സ്ഥലമാണ് കാശ്മീർ. ഒരേസമയം വിഘടനവാദികളോട് പൊരുതുമ്പോഴും, ജീവൻ പണയം വെച്ച് കൊണ്ടും വയസ്സായവരെ തോളിലേറ്റി തങ്ങളുടെ മാനുഷിക ബോധം വീണ്ടും തെളിയിക്കുകയാണ് ഇന്ത്യൻ ആർമി. അത്തരത്തിൽ രണ്ടു വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സൗത്ത് കശ്മീരിലെ ഷോപ്പിയാൻ എന്ന സ്ഥലത്ത് നിന്നുമാണ് ആദ്യത്തെ വാർത്ത. ഇവിടെ സൈനാപുര എന്ന സ്ഥലത്ത് ജോലി എടുക്കുകയായിരുന്ന ഒരു വയസ്സായ വ്യക്തിയെ തോളിലേറ്റി ഒരു കിലോമീറ്ററോളം നടന്ന് വീട്ടിൽ എത്തിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ. കാലിലെ പടം തിരിഞ്ഞ ഇദ്ദേഹത്തെ ചികിത്സയിലും ഉദ്യോഗസ്ഥർ സഹായിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 25ന് ആനന്ദ്നാഗിലെ സിർഹാമ എന്ന സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവെയ്പ്പ് നടന്നിരുന്നു. ഇതിനിടെ ആണ് സ്വന്തം സുരക്ഷ വകവയ്ക്കാതെ വയസ്സായവരെയും നടക്കാൻ വയ്യാത്തവരെയും തോളിലേറ്റി സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുവാൻ ഉദ്യോഗസ്ഥർ തന്നെ മുന്നിട്ടിറങ്ങിയത്.