ബേസിൽ ജോസഫ് എന്ന സംവിധായകനെയും, നടനെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരാണ് താരത്തിന് ഇപ്പോൾ ഉള്ളത്. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൽത്തു ജാൻവർ. ഷോർട്ട് ഫിലിമിലൂടെയാണ് ബേസിൽ സിനിമയിൽ എത്തിയത് എന്ന് പറയാം.
പ്രിയംവദ കാതരയാണോ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു കൊണ്ടാണ് സിനിമാരംഗത്തേക്ക് താരത്തിന്റെ പ്രവേശം. ഏറെ ശ്രദ്ധ നേടിയ ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബേസിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ക്രിക്കറ്റിൽ സഞ്ജു സാംസൺ എൻട്രി കൊടുത്തത് രാഹുൽ ദ്രാവിഡ് ആണെങ്കിൽ തനിക്ക് സിനിമയിൽ ഒരു എൻട്രി തന്നത് വിനീത് ശ്രീനിവാസനാണ് എന്ന് താരം പറയുന്നു. താൻ ആദ്യമായി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം നിരവധി പേർക്ക് അയച്ചുകൊടുത്തു.
അത് കണ്ട് സിനിമയിൽ നിന്നും ആദ്യമായി റെസ്പോണ്ട് ചെയ്തത് വിനീതേട്ടൻ ആണ്. തിര എന്ന സിനിമയിൽ തന്നെ അസിസ്റ്റൻറ് ഡയറക്ടറായി വിളിക്കുന്നത് അങ്ങനെയാണ്. ശരിക്കും അജു വർഗീസ് ആണ് ആ ഷോർട്ട് ഫിലിം ആദ്യമായി കാണുന്നത്. അങ്ങനെ അദ്ദേഹം വിനീതേട്ടനോട് പറയുകയായിരുന്നു.
അത് കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞ് അദ്ദേഹം തന്നെ കോൺടാക്ട് ചെയ്തു. സിനിമയിൽ ഉള്ളവർക്ക് മെസ്സേജ് അയച്ചാൽ നോക്കാം എന്നൊക്കെ ചിലപ്പോൾ പലരും പറഞ്ഞു പോകാറാണ് ചെയ്യുക. എന്നാൽ തന്നെ അദ്ദേഹം എട്ടുമാസം കഴിഞ്ഞിട്ടും മറന്നില്ല. തന്നെയും കൂട്ടി തലപ്പാക്കട്ടി റസ്റ്റോറന്റിൽ പോയിട്ടാണ് സിനിമയെ കുറിച്ച് സംസാരിച്ചത് എന്നും ബേസിൽ പറയുന്നു.