ശ്രീനാഥ് ഭാസി വിഷയത്തിൽ സംവിധായകൻ അഖിൽ മാരാർ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ശ്രീനാഥ് ഭാസിക്കെതിരെയുള്ള സാഹചര്യം കൂടുതൽ വഷളാകാൻ കാരണം അദ്ദേഹത്തിൻറെ മുൻകാല അഭിമുഖങ്ങളുടെ ചില ക്ലിപ്പുകൾ പുറത്തുവന്നതാണ് എന്ന് അഖിൽ പറയുന്നു.
ഒരു വ്യക്തി അദ്ദേഹത്തിൻറെ സ്വഭാവത്തിലെ നല്ലതുകൊണ്ടോ അതല്ല ദോഷം കൊണ്ടോ വൈകൃതം കൊണ്ടോ ഒരു അവതാരകയോട് മോശമായി പെരുമാറിയതിന് മലയാള സിനിമയിൽ നിന്നും ഒരാൾ പോലും ന്യായീകരിച്ചിട്ടില്ല. അണിയറ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തള്ളിപ്പറഞ്ഞു. ആ നിമിഷത്തിൽ ആ വ്യക്തിക്ക് ഉണ്ടായ വൈകാരിക പ്രകടനം ആയിട്ടാണ് കാണുന്നത്.
എന്നാൽ അദ്ദേഹത്തിൻറെ മുൻകാല അഭിമുഖങ്ങളിലെ ചില ക്ലിപ്പുകൾ പുറത്തുവന്നതാണ് സാഹചര്യം വഷളാക്കിയത്. ഈ പറഞ്ഞ അവതാരകയുടെ പരിപാടിയെ വളരെ മോശമായി കാണുന്ന ചില സുഹൃത്തുക്കൾ ഉണ്ട്. ഇൻഫോർമേറ്റീവ് ആയ അവയവങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഇത്തരം ചളികൾ വരുമ്പോൾ അവർക്ക് വലിയ നിരാശ തോന്നും.
അത് ഓരോ ചാനലുകൾ ഉണ്ടാക്കുന്ന ഓരോ പരിപാടിക്കും അതിന്റേതായ സ്വഭാവം ഉള്ളതുകൊണ്ടാണ്. അവർ അതിനനുസരിച്ചുള്ള കാഴ്ചക്കാരെയാണ് ഉന്നം വയ്ക്കുന്നത്. ഈ അഭിമുഖങ്ങൾ ഒക്കെ ഒരേപോലെ ആയിരിക്കണം എന്ന് ചിന്തിക്കുന്നിടത്താണ് ശരിക്കും പ്രശ്നം എന്നും അഖിൽ മാരാർ പറയുന്നു.