മലയാളത്തിൻറെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേവാസുരം. ദേവൻ്റെയും അസുരൻ്റെയും അംശങ്ങൾ ഉള്ള ഒരു മനുഷ്യൻറെ കഥാ പാത്രം മോഹൻ ലാൽ എന്ന മഹാ നടൻ അനശ്വരമാക്കി. സാക്ഷാൽ രഞ്ജിത്ത് ആണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. ഐ വി ശശിയെ ആയിരുന്നു ചിത്രത്തിൻറെ സംവിധാനം. 1993ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇറങ്ങിയപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയ ചിത്രം പിന്നീട് മലയാളത്തിൻ്റെ ക്ലാസ്സിക്കുകളിലേക്ക് ചേർത്തപ്പെട്ടു.
മോഹൻ ലാലിൻറെ അതു വരെ കാണാത്ത ചില രൂപ ഭാവങ്ങൾ ആയിരുന്നു ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. ഏതാണ്ട് നൂറിലധികം ദിവസങ്ങളാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളാണ് ഉള്ളത്. ദേവാസുരം എന്ന ചിത്രത്തിലെ ജനനത്തിന് കാരണം സാക്ഷാൽ സീമയായിരുന്നു എന്നാണ് ഒരു വെളിപ്പെടുത്തൽ.
അനുഗ്രഹ വി ബി കെ മേനോൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം തുടങ്ങുവാൻ ഇരിക്കെ നിർമാതാവ് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു. ഈ ഒരു അവസരത്തിൽ സീമ മുൻപോട്ടു വന്നാണ് നിർമ്മാതാവിന് പണം നൽകിയത്. ഈ പണം ഉപയോഗിച്ചു കൊണ്ടാണ് ചിത്രത്തിൻറെ നിർമ്മാണം തുടങ്ങുന്നത്. ഇതിനോടൊപ്പം പറയേണ്ട ഒന്ന്, ചിത്രത്തിൻറെ രചന നിർവഹിക്കുമ്പോൾ മോഹൻ ലാലിനെ അല്ലായിരുന്നു നായകനായി കണ്ടിരുന്നത്.
തിരക്കഥാകൃത്തായ രഞ്ജിത്താണ് ദേവാസുരത്തിൻ്റെ കഥ നിർമ്മാതാവിനോടും ഐ വി ശശിയോടും പറയുന്നത്. കഥ കേൾക്കുമ്പോഴൊക്കെ നടനായ മുരളി ആയിരുന്നു ഐ വി ശശിയുടെ മനസ്സിൽ. മംഗലശ്ശേരി നീലകണ്ഠൻ ആയി മുരളിയെ മനസ്സിൽ ഉറപ്പിച്ചിരുന്നു അദ്ദേഹം. പക്ഷേ കഥ പറഞ്ഞു തീർന്ന ഉടൻ നിർമാതാവായ മേനോന് മറ്റൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഇത് മോഹൻ ലാൽ ചെയ്യേണ്ട സിനിമയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നീല കണ്ഠനെ അനശ്വരമാക്കാൻ ലാലിനെ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പിന്നീട് ഈ കഥ ലാലിന് പറഞ്ഞു കൊടുക്കുകയുണ്ടായി. കഥ കേട്ടയുടൻ ഡേറ്റ് ഇല്ലാതിരുന്നിട്ടും രണ്ട് സിനിമകൾ മാറ്റി വെച്ച് ലാൽ ഈ സിനിമ ചെയ്യുകയായിരുന്നു.