മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സീരിസുകളിൽ ഒന്നാണ് സിബിഐ സീരീസ്. എസ് എൻ സ്വാമി തിരക്കഥ എഴുതിയ 4 സിനിമകളാണ് ഇതുവരെ ഈ സീരീസിൽ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടി സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയവയാണ്.
ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് വിക്രമം. ജഗതി ശ്രീകുമാർ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വേഷപ്രച്ഛന്നനായി സിബിഐക്ക് വേണ്ടി തെളിവുകൾ ശേഖരിക്കുന്ന ഓഫീസറാണ് വിക്രം. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നതാണ് ഈ സീരീസിലെ ആദ്യത്തെ സിനിമയുടെ പേര്. ഇതിൽ ജഗതി പറയുന്ന ഒരു പ്രശസ്ത ഡയലോഗ് ഇപ്പോൾ യഥാർത്ഥ ജീവിതത്തിൽ കടം എടുത്തിരിക്കുകയാണ് സിബിഐ തന്നെ.
“സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നാണ്” – ഇതാണ് സിനിമയിൽ ജഗതി ശ്രീകുമാർ പറഞ്ഞ ഡയലോഗ്. ഇത് അതേപടി എതാർത്ഥ ജീവിതത്തിൽ കടം എടുത്തിരിക്കുകയാണ് സിബിഐ. പറഞ്ഞത് ആകട്ടെ സാക്ഷാൽ കോടതിയോടും. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.
കേരളത്തിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി കേസ്. ഈ കേസിലെ വിചാരണയ്ക്കിടെ കോടതി സിബിഐയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലാണ് സിബിഐ ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഡയലോഗ് അടിക്ക് ഇപ്പോൾ ലഭിക്കുന്നത്.