ബിജെപിയില്‍ നിന്ന് രാജി വെച്ച നടന് ഭീമന് രഘു സി പി എമ്മില്‍ ചേര്‍ന്നത് മാസങ്ങൾക്ക് മുമ്പായിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് കൊണ്ടാണ് ഭീമന് രഘു ആദരവ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഭീമന് രഘു പറഞ്ഞത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പുരസ്കാരദാനം.ഇതിനിടയില്‍ വെച്ചായിരുന്നു ഭീമന് രഘുവിന്റെ അപ്രതീക്ഷിത നടപടി. പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും ഭീമന് രഘു സദസിലെ മുന്‍നിരയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. പിണറായി വിജയന് പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന് രഘു കസേരയില്‍ ഇരുന്നത്. ഭീമന് രഘുവിന്റെ നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചത് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്ന ആളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും ഞാന്‍ എവിടെ ഉണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്നു. നല്ല ഒരു അച്ഛന്, മുഖ്യമന്ത്രി നല്ലൊരു കുടുംബനാഥന്.. അങ്ങനെയൊക്കെയുള്ളപ്പോള്‍ എന്റെ അച്ഛന്റെ ഒരു കള്‍ച്ചര്‍
അച്ഛന് എന്റെ കുടുംബം നോക്കിയതും അച്ഛന്റെ രീതിയും ഞാന്‍ വളര്‍ന്ന വന്ന രീതിയും അതുമായിട്ട് വളരെയധികം താദാത്മ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളില്‍ തോന്നി പോകാറുണ്ട്,’ എന്നായിരുന്നു ഭീമന് രഘു പറഞ്ഞത്. എന്നാല്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ എത്തിയത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇത്തരത്തില്‍ ആയിരുന്നു. ‘അതുമാത്രം ഇപ്പോള്‍ വേണ്ട. നമുക്ക് അവാര്‍ഡ് മാത്രം മതി. അവിടെയിരുന്നതും ഇവിടെയിരുന്നതുമൊക്കെ പിന്നെ, പുറത്ത് വന്നിട്ട് സംസാരിക്കാം. രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല എഴുന്നേറ്റ് നിന്നത്. എന്റെ ഒരു റെസ്പെക്ട് ഉണ്ട്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്,’ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.