മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. മലയാളി ആണെങ്കിലും തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ ആര്യ ഒരു ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിരുന്നു. ആര്യക്ക് എതിരെ ഒരു ജർമൻ യുവതി ആരോപണവുമായി എത്തിയിരുന്നു. ഇതിൻറെ പേരിൽ വലിയ വിവാദങ്ങൾ ആയിരുന്നു തമിഴ് സിനിമയിൽ ഉണ്ടായത്.
വിവാഹ വാഗ്ദാനം നൽകി തന്നെ കബളിപ്പിച്ചു എന്നായിരുന്നു ജർമൻ യുവതി ആരോപിച്ചത്. ഒരു ശ്രീലങ്കൻ തമിഴ് സ്വദേശിയായിരുന്നു ഇവർ. ആദ്യം ആരോപണം മാത്രമായിരുന്നു ഇവർ ഉന്നയിച്ചത്. എന്നാൽ ഇതിൽ നടൻ ആര്യ പ്രതികരിക്കാൻ തയ്യാറായില്ല. തുടർന്ന് ആയിരുന്നു യുവതി ചെന്നൈ സൈബർ പോലീസിന് പരാതി നൽകുന്നത്. അതിനുശേഷമായിരുന്നു യുവതി ആരോപിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ആളുകൾ സംസാരിച്ചു തുടങ്ങിയത്. തുടർന്ന് ആര്യയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ തനിക്ക് ഈ വിഷയത്തിൽ പങ്കൊന്നുമില്ല എന്നായിരുന്നു ആര്യ പോലീസിന് നൽകിയ മൊഴി.
തുടർന്ന് പോലീസ് യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആര്യ എന്ന പേരിൽ യുവതിയുടെ ചാറ്റ് ചെയ്തത് വേറെ ആൾ ആയിരുന്നു. തമിഴ്നാട് ഭാര്യ ആണ് എന്ന് ഇവർ സ്ഥാപിച്ചു. വിവാഹവാഗ്ദാനം നൽകി യുവതിയുടെ പക്കൽ നിന്നും എഴുപത് ലക്ഷം രൂപയോളമാണ് ഇവർ തട്ടിയത്. പിന്നീട് ഇവർ മുങ്ങുക ആയിരുന്നു. മുഹമ്മദ് അർമാൻ, ഹുസൈൻ ബായി എന്നിവർ ആണ് ഇപ്പോൾ കേസിൽ അറസ്റ്റിലായിരിക്കുന്നത്. ചെന്നൈ സ്വദേശികളാണ് ഇവർ.
ഇവർ ജർമ്മൻ യുവതിയുമായി പരിചയം സ്ഥാപിച്ച സമയത്തായിരുന്നു ആര്യ യഥാർത്ഥത്തിൽ വിവാഹിതനായത്. ഇതിനെക്കുറിച്ച് ജർമ്മൻ യുവതി ഇവരോട് ചോദിച്ചിരുന്നു. അപ്പോൾ ആര്യ എന്ന വ്യാജേന ചാറ്റ് ചെയ്തവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു – “ഇത് വെറും ഒരു അഡ്ജസ്റ്റ്മെൻ്റ് കല്യാണം മാത്രമാണ്. എനിക്ക് കുറച്ച് കടങ്ങൾ ഉണ്ട്. അത് വീട്ടാൻ സഹായിക്കാമെന്ന് അവളുടെ പിതാവ് ഉറപ്പുനൽകി. പണം കിട്ടി കഴിഞ്ഞാൽ ഉടനെ ഞാൻ അവളെ ഡൈവോഴ്സ് ചെയ്യും”.