വളരെ ചെറിയ സമയം കൊണ്ട് മലയാളികൾക്ക് പ്രിയ്യങ്കരനായി മാറിയ താരമാണ് അർജുൻ അശോകൻ.ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സിനിമാ ജീവിതത്തെ കുറിച്ചും അച്ഛൻ ഹരിശ്രീ അശോകൻ സിനിമ ഇല്ലാതിരുന്ന സമയത്ത് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അർജുൻ തുറന്ന് സംസാരിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്,’ആദ്യത്തെ രണ്ട് പടം വലിയ രീതിയിൽ ഓടിയില്ല. അച്ഛനും ആ സമയത്ത് സിനിമകൾ കുറവായിരുന്നു. ആ സമയത്ത് ചാൻസ് ചോദിച്ച് ചെല്ലുമ്പോൾ പോലുള്ള മറുപടികളും സുഖമില്ലാത്തതായിരുന്നു. പക്ഷെ എനിക്ക് സിനിമയിൽ കേറുക എന്നുള്ളത് അത്യാവശ്യമായതുകൊണ്ട് ശ്രമിച്ചുകൊണ്ടേയിരുന്നു.’ ‘നടൻ അല്ലെങ്കിലും മറ്റേതെങ്കിലും രീതിയിൽ സിനിമയിൽ ഭാഗമാകണം എന്ന ചിന്തയായിരുന്നു. ആ സമയത്ത് കുടുംബവും സാമ്പത്തികമായി സ്ട്രഗിളിങ് ആയിരുന്നു. അച്ഛൻ ആ സമയത്ത് ഒരു വീട് വെച്ചിരുന്നു. പക്ഷെ ഹൗസ് വാമിങിന് മുമ്പ് അത് വിൽക്കേണ്ടി വന്നു. ഫിനാഷ്യാലി വളരെ അധികം താഴെപ്പോയി.’
‘ആ സമയത്ത് ഫ്രസ്ട്രേഷൻ കാരണം അച്ഛൻ ആൽക്കഹോളിന് അടിമപ്പെട്ടു. പിന്നീട് പുള്ളി തന്നെ അത് ബ്രേക്ക് ചെയ്തു. മദ്യപാനം ഉപേക്ഷിച്ചു. ആ സമയത്ത് ഓർക്കുട്ട് ഒരു ഓർമക്കൂട്ട് സിനിമ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. കുടുംബം ഇത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേച്ചിയും അമ്മയും എന്നെ അറിയിച്ചില്ല.’ ‘മാത്രമല്ല ഞാൻ ആ സമയത്ത് റിബലായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം ചേച്ചിയും അമ്മയും പറഞ്ഞ് ഞാൻ അറിഞ്ഞത്. പിന്നീട് വീണ്ടും ഒരു വീട് വെച്ചു. ചേച്ചിയുടെ കല്യാണവും അച്ഛൻ നടത്തി. ഫുൾ ലൈഫ് സെറ്റിൽഡായിട്ടാണ് അച്ഛൻ ഇപ്പോൾ ചിൽ ചെയ്യുന്നത്.’
‘പിന്നീടാണ് പറവയിലേക്ക് എനിക്ക് ചാൻസ് കിട്ടിയത്. പ്രായത്തിന്റെ ചോരതിളപ്പായിരുന്നു റിബലാകാൻ കാരണം. വീട്ടുകാരെ അനുസരിക്കില്ലായിരുന്നുവെന്നും’, കഴിഞ്ഞപോയ കാലത്ത് വിഷമഘട്ടങ്ങളെ കുറിച്ച് വിശദീകരിച്ച് അർജുൻ പറഞ്ഞു. ത്രിശങ്കുവാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അർജുൻ അശോകന്റെ സിനിമ.