മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മ. അമ്മയുടെ പുതിയ ഭാരവാഹികൾ ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇപ്പോൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻറ് ആയി വീണ്ടും മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ ആണ് മോഹൻലാൽ ഈ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ജനറൽ സെക്രട്ടറി ആയി ഇടവേള ബാബു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹവും എതിരില്ലാതെ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങളായി തുടരുന്ന അംഗം കൂടിയാണ് ഇപ്പോൾ ഇടവേളബാബു.
ഇത്തവണ അഞ്ച് വനിതകളാണ് കമ്മിറ്റിയിൽ ഉള്ളത്. വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ഒരു വനിത ആണ്. നടിമാർക്ക് വലിയ രീതിയിലുള്ള പരിഗണന അമ്മ നൽകുന്നില്ല എന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആയിരുന്നു വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന വരെ രൂപീകരണം ആയത്. എന്തായാലും ഇപ്പോൾ കൂടുതൽ വനിതാ പ്രാതിനിധ്യം ആണ് അമ്മയിൽ ഉണ്ടായിരിക്കുന്നത്. വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടവർ രണ്ടുപേർ ആണ് – ഒരാൾ ശ്വേതാമേനോൻ, മറ്റൊരാൾ മണിയൻപിള്ളരാജു.
അതേസമയം മത്സരിച്ച ആശാശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച മറ്റു രണ്ടു പേർ വിജയം കണ്ടു – ലാൽ, വിജയ് ബാബു എന്നിവരാണ് വിജയം കണ്ടത്. ഔദ്യോഗിക പാനലിനു എതിരെ ആണ് ഇവർ മത്സരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഔദ്യോഗിക പാനലിൽ നേരത്തെ ഉണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻകുട്ടി, സുരഭി, സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ഇവർക്ക് ആശംസകൾ ആയി എത്തുകയാണ് ഇപ്പോൾ മലയാളി സമൂഹം.
എന്തായാലും പരാതികളെ എല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇത്തവണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വന്നിരിക്കുന്നത്. ഇവർക്ക് നല്ല രീതിയിൽ ഇനി സംഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്നാണ് കരുതുന്നത്. അതേസമയം നടിമാർക്ക് എതിരായിട്ടുള്ള അതിക്രമങ്ങളെ സിനിമാമേഖലയിൽ നിന്നും തടയുന്നതിന് എന്തു തരത്തിലുള്ള നടപടികളാണ് ഇവർ സ്വീകരിക്കാൻ പോകുന്നത് എന്നത് കണ്ടറിയണം. എങ്ങനെയാണ് നിവിൻപോളി പരാജയപ്പെട്ടത് എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.