താൻ ഒരിക്കലും നടത്തിയിട്ടില്ലാത്ത ഒരു പ്രസ്താവന തൻറെ പേരിൽ വൈകിയതിന് എതിരെ മലയാള മനോരമ മാധ്യമത്തിനെതിരെ ആഞ്ഞടിക്കുകയാണ് ഇപ്പോൾ നടി അമല പോൾ. ഉത്തർപ്രദേശിൽ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടി അമലപോൾ രണ്ടു ദിവസം മുൻപ് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടത്. എന്നാൽ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു മലയാള മനോരമ ചെയ്തത്.
“നടി അമലപോൾ ഉത്തർപ്രദേശ് പോലീസിന് ക്ലീൻ ചിറ്റ് നൽകി” എന്ന തരത്തിലായിരുന്നു മലയാള മനോരമ ഓൺലൈൻ നൽകിയ തലക്കെട്ട്. അന്വേഷണത്തിൽ ഉത്തർപ്രദേശ് പോലീസ് വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുണ്ട് എന്ന സംശയങ്ങൾ നിലനിൽക്കുകയാണ് പോലീസിനെ അമലാപോൾ വെളുപ്പിച്ചെടുക്കുന്നത് എന്ന തരത്തിലായിരുന്നു മലയാള മനോരമ വാർത്തകൾ നൽകിയത്. എന്നാൽ ഇത് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തൻറെ വാക്കുകളെ വളച്ചൊടിക്കുകയാണ് മലയാള മനോരമ ചെയ്തത് എന്നാണ് അമല പോൾ പ്രതികരിച്ചത്.
“ആരാണ് ഈ സംഭവങ്ങൾക്ക് കാരണം? സർക്കാറും പൊലീസും ജാതിവ്യവസ്ഥയും ഒന്നുമല്ല… മറിച്ച് നമ്മുടെ മൗനമാണ്” – ഇതായിരുന്നു രണ്ടു ദിവസങ്ങൾക്കു മുൻപ് അമലാപോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റ്. എന്നാൽ ഈ പോസ്റ്റിനെ വളച്ചൊടിച്ചു കൊണ്ടാണ് അമലാപോൾ ഉത്തർപ്രദേശ് പോലീസിനെ ന്യായീകരിക്കുന്നു എന്ന തരത്തിലേക്ക് മനോരമ കാര്യങ്ങൾ മാറ്റിയത്. ഇതിനെതിരെ ആണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിൽ തന്നെ മറുപടി നൽകിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ മിണ്ടാതെ ഇരിക്കുന്ന ആളുകളാണ് യഥാർത്ഥത്തിൽ പ്രതികൾ എന്നും, അവരുടെ മൗനമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്നും ആയിരുന്നു അമല പോൾ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ പോസ്റ്റിലെ ചില വാക്കുകൾ മാത്രമാണ് വിവാദങ്ങൾക്ക് കാരണം. ഇതിൽ നടി അമല പോൾ തന്നെ നേരിട്ട് വിശദീകരണം നൽകുകയും ചെയ്തു.
View this post on Instagram