മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജിത്ത്. താരത്തിൻ്റെ വീടിനു മുൻപിൽ ഒരു യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തീ കൊളുത്തി ആയിരുന്നു ഇവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇവരെ പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തുക ആയിരുന്നു. ഫർസാന എന്നാണ് ഇവരുടെ പേര്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു നഴ്സ് ആയിരുന്നു ഇവർ.
ജോലി നഷ്ടപ്പെടാൻ കാരണം അജിത്തും ഭാര്യ ശാലിനിയും ആണ് എന്നാണ് ഇവർ ആരോപിക്കുന്നത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം അജിത്തും ശാലിനിയും ആശുപത്രിയിലേക്ക് വന്നിരുന്നു. ഇവർക്കൊപ്പം നിന്നുകൊണ്ട് ഫർസാന ഒരു വീഡിയോ എടുത്തിരുന്നു. ഇതു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇവരുടെ ജോലി തെറിക്കുന്നത്. ഇത് ഒരു ഹൈ പ്രൊഫൈൽ ആശുപത്രി ആയിരുന്നു. വലിയ വലിയ ആളുകളാണ് ഇവിടെ ചികിത്സയ്ക്കു വേണ്ടി വരുന്നത്. അവരുടെ സ്വകാര്യതയെ മാനിക്കണമെന്നത് ഹോസ്പിറ്റൽ പോളിസി ആണ്. അത് ഫർസാന ലംഘിച്ചു എന്ന് ആരോപിച്ച് കൊണ്ടാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. പിന്നീട് ഇവർ ശാലിനിയെ സമീപിച്ചിരുന്നു. സഹായമഭ്യർത്ഥിച്ചു എങ്കിലും നടപടിയൊന്നുമുണ്ടായില്ല.
പിന്നീടായിരുന്നു ഫർസാന സുഹൃത്തിനൊപ്പം അജിത്തിൻ്റെ വീട്ടിലെത്തിയത്. സുരക്ഷാ ജീവനക്കാർ ഇവരെ തടഞ്ഞു. ഇവരോട് തിരിച്ചുപോകുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ കൂട്ടാക്കിയില്ല. ഇവരുടെ ജോലി പോകുവാൻ കാരണം അജിത് ആണ് എന്ന് ആരോപിച്ചു. താരത്തെ കാണണം എന്ന് വാശി പിടിച്ച് കരയുകയും ചെയ്തു. പിന്നീടായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.
തീ കൊളുത്തി ആയിരുന്നു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഉടൻതന്നെ പോലീസും നാട്ടുകാരും ഇടപെട്ടു. ഇവർ യുവതിയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചു തീ അണയ്ക്കാൻ ശ്രമിച്ചു. ഇവരെ പിന്നീട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്തു എങ്കിലും ഇവർക്കെതിരെ കാര്യമായ നടപടികൾ ഒന്നും ഉണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്ക് കൃത്യമായ കൗൺസിലിംഗ് പോലീസ് നൽകുകയും ചെയ്തു. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.