മലയാളികൾക്ക് സുപരിചിതനായ നടൻ ആയിരിക്കും കുഞ്ചൻ. ഇപ്പോഴിതാ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവം പങ്കിടുകയാണ് ഇദ്ദേഹം. ജെമിനി ഗണേശൻ ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഇതിനെക്കുറിച്ചാണ് ഇദ്ദേഹം ഇപ്പോൾ വിചാരിക്കുന്നത്. 250 രൂപയാണ് ആദ്യമായി അഭിനയിച്ചപ്പോൾ കിട്ടിയത് എന്ന് കുഞ്ചൻ പറയുന്നു.
ചിക്കൻപോക്സ് പിടിച്ചാണ് തിരിച്ചുവന്നത്. പഠിക്കുന്ന സമയത്ത് തനിക്ക് പ്രണയമുണ്ടായിരുന്നു. വീട്ടിൽ അറിഞ്ഞപ്പോൾ അത് വലിയ പ്രശ്നമായി. ആ വാശിക്ക് ഒല്ലൂരിൽ ഒരു ജോലി കിട്ടി എന്ന് കള്ളം പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. ആൻറി ഒരു നഴ്സ് ആയിരുന്നു. അവർക്കൊപ്പം ചേർന്നു താമസിക്കാൻ തുടങ്ങി.
അവിടുത്തെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾക്ക് താൻ ഡാൻസും ടാബ്ലോയ്ഡ് ഒക്കെ അവതരിപ്പിച്ചു. തനിക്ക് 101 രൂപ സമ്മാനമായി തന്നു. ആൻറിയുടെ മകനോടൊപ്പം കോയമ്പത്തൂരിലേക്ക് താനും പോയി. കിട്ടിയ അവസരങ്ങളിൽ കലാപ്രകടനങ്ങൾ താൻ പുറത്തെടുത്തു. ഒരിക്കൽ ഒരു പ്രായം തോന്നിക്കുന്ന ആൾ അടുത്തുവിളിച്ചു അഭിനേതാവിനെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു. സിനിമയിൽ അഭിനയിക്കാമോ എന്നു ചോദിച്ചു.
280 രൂപ തരാം എന്നായിരുന്നു വാഗ്ദാനം. അത് വലിയ സംഖ്യ ആയിരുന്നു. രാവിലെതന്നെ വാഹനമെത്തി കൂട്ടിക്കൊണ്ടുപോയി. കോയമ്പത്തൂരിൽ ഉള്ള വലിയൊരു കാളീക്ഷേത്രത്തിൽ ആയിരുന്നു ഷൂട്ട്. വസ്ത്രങ്ങളൊക്കെ അഴിക്കാൻ പറഞ്ഞു. ഒരു കോണകം ഉടുപ്പിച്ചു. കൈയും കാലും കെട്ടിയിട്ടശേഷം കുറെ പാമ്പുകളെ ശരീരത്തിലേക്ക് ഇറക്കിവിട്ടു. താൻ പേടിച്ച് അലറി എങ്കിലും അവർ കേട്ടില്ല. അവസാനം പൈസയും വയറുനിറയെ ബിരിയാണിയും തന്നെയാണ് അവർ പറഞ്ഞു വിട്ടത്. വീട്ടിൽ തിരിച്ചു വന്നപ്പോൾ ചിക്കൻപോക്സ് പിടിപെട്ടു എന്നും കുഞ്ചൻ പറയുന്നു.