കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു അനന്യ എന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വയം ജീവനെടുത്തത്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ കടുത്ത വേദനയിലൂടെ ആയിരുന്നു താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു താരം. ഇതിനുപുറമേ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി കൂടെ ആയിരുന്നു താരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനുശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തി കൂടിയായി മാറി അനന്യ. വലിയ ആഘാതമാണ് അനന്യയുടെ മരണം മലയാളി സമൂഹത്തിനു മുൻപിൽ ഉണ്ടാക്കിയിരിക്കുന്നത്.
തൊട്ടുപിന്നാലെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് പുറത്തുവന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ ആയിരുന്നു ജിജു കടന്നുപോയി കൊണ്ടിരുന്നത്. സുഹൃത്തുക്കൾ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തുപോയ സമയത്ത് ആയിരുന്നു ജിജു ഈ കടുംകൈ ചെയ്തത്. തിരിച്ചുവന്ന സുഹൃത്തുക്കളാണ് ജീവനില്ലാത്ത ജിജുവിനെ കണ്ടത്. വൈറ്റില ജവഹർ റോഡിലുള്ള വീട്ടിലാണ് ജിജുവിനേ ജീവനില്ലാത്ത രൂപത്തിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. ഈ വാർത്തയും മലയാളി മനസാക്ഷിക്ക് മുൻപിൽ വലിയ ഒരു ആഘാതമായിരുന്നു സൃഷ്ടിച്ചത്.
ഇപ്പോൾ ജിജു മരിക്കുന്നതിനു തൊട്ടുമുൻപ് പങ്കുവെച്ച വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ചർച്ചാവിഷയമായി മാറുന്നത്. ദയാ ഗായത്രി എന്ന സുഹൃത്ത് ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് എത്ര കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ ആയിരുന്നു ജിജു കടന്നു പൊയ്ക്കൊണ്ടിരുന്നത് എന്നതിന് ഇത് തെളിവാണ്. “അല്പം മുൻപ് അനന്യ ചേച്ചിയുടെ അപ്പു എന്ന് വിളിക്കുന്ന ജിജു ചേട്ടൻ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇത്” എന്ന ക്യാപ്ഷൻ ചേർത്തു കൊണ്ടായിരുന്നു ദയാ ഗായത്രി പോസ്റ്റ് പങ്കുവെച്ചത്.
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു – “മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിൻറെ ഓർമകളെ ഇല്ലാതാക്കുവാൻ കഴിയൂ” – ഇതായിരുന്നു മരിക്കുന്നതിനു തൊട്ടുമുൻപ് ജിജു പങ്കുവെച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ്. അനന്യ ജിജുവിന് എത്രത്തോളം പ്രിയപ്പെട്ട വ്യക്തി ആയിരുന്നു എന്നത് ഇതിൽ നിന്നും വ്യക്തം. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ഇപ്പോൾ മലയാളികളെ കണ്ണീരണിയിക്കുക ആണ്.