ഇന്നാണ് വോട്ടെടുപ്പ്.എല്ലാ മുന്നണി സ്ഥാനാർഥിയും ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ വോട്ട് ചെയ്തു.ഈ സഹചാര്യതിലാണ് തൃശൂർ ബിജെപി സ്ഥാനാർഥിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹം പറഞ്ഞ കാര്യം ഇതാണ്,’വിരല്‍ തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരും അതുവഴി കേരളത്തേയും വിരിയിക്കും എന്ന ആത്മവിശ്വാസം മാത്രമാണ് ഉള്ളത്. അതില്‍ കൂടുതലൊന്നും ഇന്നൊരു പ്രചരണത്തിനായി ഞാന്‍ ഉപയോഗിക്കാന്‍ പാടില്ല. എനിക്ക് വേണ്ടി എനിക്ക് ആദ്യമായി വോട്ടുചെയ്യാനുള്ള അവസരം ലഭിച്ചത്. അതാണ് ഏറ്റവും വലിയ സന്തോഷം’.
മറ്റൊന്ന്,നമ്മുടെ ഇന്ത്യ ജീവിക്കണമെന്ന ഉത്തരമാണ് കൊടുക്കേണ്ടതെങ്കില്‍ ഈ വർഗ്ഗീയ ഫാസിസ്റ്റ് സർക്കാറിനെ താഴെ ഇറക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സർക്കാർ ഉണ്ടാകണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. നിശബ്ദമായ തരംഗം രാജ്യത്ത് എല്ലായിടത്തുമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളത്തില്‍ കേന്ദ്ര – സംസ്ഥാന സർക്കാറുകള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും അമർഷവും രോഷവുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സംസ്ഥാനത്തെ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തവണത്തെ തിരഞ്ഞെടുപ്പ് എനിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പായി മാറുമെന്നായിരുന്നു കാസർകോട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ഭൂരിപക്ഷം ഒരുലക്ഷം കവിയും, ഏത് പാർട്ടിക്കാരായാലും എന്റെ ചിഹ്നം കാണുമ്പോള്‍ വോട്ട് ചെയ്യാതിരിക്കാന്‍ അവർക്ക് സാധിക്കില്ല. അത്രയേറെ ഈ നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഞാന്‍ സ്നേഹിച്ചുവെന്നും ഉണ്ണിത്താന് പറഞ്ഞു.