വളരെ വിഷമകരമായ ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ബൈജു രാജു എന്ന വ്യക്തി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടർന്ന് അതിൽ മനം നൊന്ത് ആണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവം എല്ലാം വെളിപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം സമൂഹം മാധ്യമങ്ങളിൽ രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്നിൽ ഇദ്ദേഹം കാര്യങ്ങൾ എല്ലാം തന്നെ വിവരിക്കുകയാണ്. രണ്ടാമത്തെ വീഡിയോയിൽ ഇയാളുടെ ഭാര്യ തന്നെ ഉണ്ടായ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറയുന്നുണ്ട്. ഇതിനുശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഭാര്യക്കും ഭാര്യയുടെ കാമുകനും ഭാര്യയുടെ സഹോദരനും ഭാര്യയുടെ അമ്മയ്ക്കും മറ്റും എതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ ഉന്നയിക്കുന്നത്. സാമ്പത്തികമായി തന്നെ ചൂഷണം ചെയ്തു എന്നും കാശിന് ആവശ്യമുള്ളപ്പോൾ എല്ലാം താൻ പണം അയച്ചു കൊടുത്തു എന്നുമാണ് ഇയാൾ പറയുന്നത്. അതിന്റെ നന്ദി പോലും ആരും കാണിച്ചില്ല എന്നും തന്റെ മകളെ തന്നിൽ നിന്നും അകറ്റി എന്നും തന്റെ പേരിൽ കള്ളക്കേസ് നൽകി എന്നും ആണ് ഇയാൾ ആരോപിക്കുന്നത്. എന്നാൽ ഇതിൻറെ സത്യാവസ്ഥ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷയത്തിൽ എന്തായാലും ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്നും ചോദ്യം ചെയ്യണമെന്നും ആണ് ഇപ്പോൾ പൊതുജനം പ്രതികരിക്കുന്നത്.
അതേസമയം നിരവധി അമ്മാവന്മാരും അമ്മായിമാരും ആണ് ഇപ്പോൾ ഈ വിഷയത്തിൽ ഭാര്യക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ പുറത്തുവന്ന വീഡിയോ പരിശോധിക്കുന്ന ആർക്കും മനസ്സിലാകും ഇയാൾ എത്രത്തോളം ടോക്സിക് ആയിട്ടാണ് വീട്ടിൽ പെരുമാറുന്നത് എന്ന്. പക്ഷേ ഭാര്യ എന്തോ വലിയ കുറ്റം ചെയ്തത് പോലെയാണ് പൊതുസമൂഹം പ്രതികരിക്കുന്നത്. എന്നാൽ ഇരുവശങ്ങളെയും കേൾക്കാതെ ധാരാളം ആളുകളാണ് ഏകപക്ഷീയമായി നിഗമനങ്ങളിലേക്ക് എത്തുന്നത്.
അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇയാളുടെ ആത്മഹത്യ ഒരുതരത്തിലും സിംപതി അർഹിക്കുന്നില്ല എന്നാണ് ഈ കുറിപ്പ് എഴുതിയ വ്യക്തി പറയുന്നത്. കാരണം ഇയാൾ ഇയാളുടെ ഭാര്യയെ പൊതുവിചാരണയ്ക്ക് വേണ്ടി സമൂഹത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുക എന്ന കാര്യമാണ് ചെയ്യുന്നത് എന്നാണ് ഈ കുറിപ്പിൽ പറയുന്നത്. നിജാസ് ജമീല നാസർ എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം: