മലയാളികൾക്ക് സുപരിചിതമായ താരമാണ് സാധിക വേണുഗോപാൽ.സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.ഷിയാസ് കരീമിനെ പിന്തുണച്ച് നടി സാധിക നടത്തിയ പ്രസ്താവനയും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഒരു സ്ത്രീ എന്ത് പരാതി പറഞ്ഞാലും പെട്ടന്ന് ആക്ഷന്‍ എടുക്കുകയും, അതുതന്നെ ഒരു പുരുഷന് വരുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന രീതി ശരിയല്ല എന്ന് ഒരു അഭിമുഖത്തില്‍ സാധിക പറഞ്ഞത് ഷിയാസ് കരീം തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.എന്തുകൊണ്ട് ഷിയാസ് കരീമിനെ സപ്പോര്‍ട്ട് ചെയ്തു എന്ന ചോദ്യത്തിന് സാധിക മറുപടി നല്കുന്നു. ‘ഞാന്‍ ഷിയാസിനെ സപ്പോര്‍ട്ട് ചെയ്തതല്ല. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞതാണ്, എന്നോട് ചോദിച്ച ഒരു ചോദ്യത്തിന് ഞാന്‍ മറുപടി നല്കി. അത് ഷിയാസ് ഷെയര്‍ ചെയ്തുവെങ്കില്‍ അത് അദ്ദേഹത്തിന്റെ താത്പര്യം’ എന്നായിരുന്നു സാധികയുടെ പ്രതികരണം.
മറ്റൊന്ന്,സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകിച്ച് ഒരു പരിഗണന വേണ്ട എന്ന നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നില്ക്കുന്നു എന്നും സാധിക പറഞ്ഞു. സ്ത്രീകള്‍ക്ക് എന്നല്ല, പുരുഷന്മാര്ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കും അച്ഛനും അനിയനുമുണ്ട്. പെട്ടന്ന് ചെയ്യാത്ത ഒരു തെറ്റിന് അവര്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന ഒരേയൊരു കാരണത്താല്‍ പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. അത് തെളിയിക്കാനുള്ള ഒരു സമയവും സാവാകാശവും കൊടുക്കണം. സ്ത്രീകള്‍ക്ക് എതിരെ ഒരു കേസ് വന്നാല്‍, നമ്മളെ പെട്ടന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകില്ലല്ലോ. ആ ഒരു അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സ്ത്രീകള്‍ക്കുള്ള പരിഗണന മൊത്തമായി എടുത്ത് മാറ്റണം എന്നല്ല. ഇപ്പോള്‍ നമ്മള് എത്രത്തോളം കേസുകള്‍ കാണുന്നു. പരിഗണന മുതലെടുത്ത് എന്തോരം സ്ത്രീകളാണ് കള്ളക്കേസ് കൊടുത്ത് പണം തട്ടാനും കുപ്രശസ്തരാകാനും ശ്രമിയ്ക്കുന്നത്. അത് പാടില്ല. അടിസ്ഥാന പരമായി മനുഷ്യത്വം ഉണ്ടായിരിക്കണം. അത്രയേയുള്ളൂ എന്നാണ് താരം പറയുന്നത്.