സംവിധായകൻ വിനയനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യക്ഷിയും ഞാനും എന്ന ചിത്രത്തിൻറെ സെൻസറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മലയാള സിനിമയിലെ വലിയൊരു വിഭാഗം തന്നെ എതിർത്തപ്പോൾ രമേശ് ചെന്നിത്തല സഹായിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
ഒരു അഭിമുഖത്തിനിടയിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ സെൻസർ ഓഫീസർ ആയിരുന്നു ചന്ദ്രകുമാർ. അദ്ദേഹം തന്നെ വിളിച്ച് യക്ഷിയും ഞാനും സെൻസർ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. അതിന്റെ കാരണം ചോദിച്ചപ്പോൾ മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിർക്കുമ്പോൾ ഒരാൾക്ക് വേണ്ടി ഇങ്ങനെ ചെയ്യാമോ എന്നാണ് അദ്ദേഹം പറഞ്ഞത്.
അത് കേട്ടത് തനിക്ക് വലിയ ഷോക്കായി പോയി. തന്നെ അന്ന് രക്ഷിച്ചത് കാനവും രമേശ് ചെന്നിത്തലയും ആണ്. അവരോടുള്ള തൻറെ ഇഷ്ടത്തിന് കാരണം അതാണ്. സംഭവമറിഞ്ഞ് രമേശ് ചെന്നിത്തല തന്നെ നേരിൽ കാണണം എന്ന് പറയുകയുണ്ടായി. അദ്ദേഹവുമായി അന്ന് വലിയ അടുപ്പം ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല.
സംസാരിച്ച ശേഷം അദ്ദേഹം സോണിയ ഗാന്ധിയുടെ സെക്രട്ടറി നായർ സാറിനെ ബന്ധപ്പെട്ടു. അന്ന് താനും അദ്ദേഹത്തോട് രണ്ടു വാക്ക് സംസാരിച്ചിരുന്നു. ആരോടും മാപ്പ് പറഞ്ഞ് തന്റെ സിനിമ റിലീസ് ആക്കണ്ട സാർ എന്ന് താൻ അദ്ദേഹത്തോട് തീർത്തു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ തനിക്ക് സെൻസർ ഓഫീസറുടെ കോൾ വന്നു.സിനിമ സെൻസർ ചെയ്യാം എന്നായിരുന്നു പറഞ്ഞത്. വിനയൻ വ്യക്തമാക്കി.