നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ഇന്ന് സെപ്റ്റംബർ 19ന് പുലർച്ചെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ് ആന്റണിയുടെ ചെന്നൈ അൽവാർപേട്ട ഡിഡികെ റോഡിലുള്ള വീട്ടിലാണ് മകൾ ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ പെൺകുട്ടിയെ അൽവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടമാർ മരണം സ്ഥിരീകരിച്ചു. പെൺകുട്ടി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുലർച്ചെ മൂന്ന് മണിക്കാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ പ്രമുഖ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് മരിച്ച മീര. സംഭവത്തിൽ അൽവാർപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയ് ആന്റണി-ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ് മീര. അതെ സമയം തമിഴ് മാധ്യമങ്ങളിൽ മിക്കതും ഈ മകൾ വിജയ് ആന്റണിയുടെ ഇളയ മകൾ എന്നാണ് കൊടുത്തിരിക്കുന്നത്.ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കുടുംബത്തെ മാധ്യമങ്ങൾ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് വരുന്നുണ്ട്.
അതെ സമയം വർഷങ്ങളോളം സംഗീതസംവിധായകനായി പ്രവർത്തിക്കുന്ന വിജയ് ആന്റണി നിർമ്മാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ എആർ റഹ്മാൻ നയിച്ച മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടി പരാജയപ്പെട്ടതില്‍ വിജയ് ആന്റണിക്കെതിരെ ആരോപണവുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു.സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന്റെ അവകാശവാദം. എന്നാല്‍ ഈ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി താരം രംഗത്ത് വന്നു.