അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹം സംസ്ഥാന ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.അതെ സമയം നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ മതസ്പർഥയുണ്ടാക്കുന്ന പരാമർശങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച് ഇന്‍ഡ്യ മുന്നണിയിലെ കൂടുതല്‍ പാര്‍ട്ടികള്‍. കോണ്‍ഗ്രസിന് പിന്നാലെ അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് സ്വീകരിക്കുകയാണ് എന്‍സിപിയും സമാജ്വാദി പാര്‍ട്ടിയും. ചടങ്ങില്‍ നിന്ന് ശരത് പവാറും അഖിലേഷ് യാദവും വിട്ടുനില്‍ക്കും.പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വിമര്‍ശിച്ചു. പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ രാമനില്‍ വിശ്വാസമില്ല എന്നല്ല അര്‍ത്ഥമെന്നും ശരത് പവാര്‍ വ്യക്തമാക്കി. അഖിലേഷ് യാദവ് ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.