മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മിഥുനം. 1993ലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും ഉർവ്വശിയും അടങ്ങുന്ന വലിയൊരു താരനിരയാണ് ഉണ്ടായിരുന്നത്. ഒരു കുടുംബ ചിത്രമാണ് ഇത്.
ഒരുപാട് തമാശകളും ഹാസ്യ രംഗങ്ങളും ചിത്രത്തിലുണ്ട്. അതിൽ ഒരു രസകരമായ രംഗമാണ് ഉർവശിയെ മോഹൻലാലും ശ്രീനിവാസനും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നത്. ഉർവശിയെ പായയിൽ ഒളിപ്പിച്ചാണ് ഇരുവരും തട്ടിക്കൊണ്ടു പോകുന്നത്. ആ രംഗം ഓർക്കുമ്പോൾ ഇന്നും ഭയങ്കര രസമാണ് എന്ന് പറയുന്നുണ്ട് ഉർവശി. താരത്തിൻ്റെ വാക്കുകളിലൂടെ. ഭയങ്കര രസമായിരുന്നു ആ രംഗം. ലാലേട്ടനും ശ്രീനിയേട്ടനും തന്നെ ചുമന്നാണ് ഏറെദൂരം നടന്നത്. സിനിമയിൽ കാണിക്കുന്നതിലും കൂടുതൽ അവർ നടന്നു. തൻറെ വെയിറ്റ് കൊണ്ട് താൻ എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടൻ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ശ്രീനിയേട്ടൻ ആണ് ലാലേട്ടനെക്കാൾ ബുദ്ധിമുട്ടിയത്. ലാലേട്ടനെ കാണിക്കും കുറവായതിനാൽ അദ്ദേഹത്തിൻറെ ചുമലിൽ ആയിരുന്നു ഏറെയും ഭാരം. ലോകത്ത് ഒരു നായികയും പായയിൽ ചുരുണ്ടുകൂടി നായകൻ്റെ ഒപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. തനിക്കാണ് ആ ഭാഗ്യം ലഭിച്ചത്. പലരും മിഥുനത്തിലെ പായ സീനി നെ കുറിച്ച് ചോദിക്കുമ്പോൾ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്. ആ സീനിൽ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല. തന്നെ തന്നെയാണ് അവർ ചുമന്നുകൊണ്ട് നടന്നത്. താൻ അവർ രണ്ടുപേർക്കും കൊടുത്ത വലിയ പണിയായിരുന്നു ആ സീൻ. താരം പറഞ്ഞു.
ഒരുപാട് ആസ്വദിച്ചും അതേപോലെ ടെൻഷനടിച്ചു ചെയ്ത രംഗമാണ് അത്. ഇരുവർക്കും ഉയര വ്യത്യാസമുള്ളതിനാൽ വയലിലൂടെ കൊണ്ടുപോകുമ്പോൾ താഴെ വീഴുമോ എന്നുള്ള പേടിയൊക്കെ തനിക്ക് ഉണ്ടായിരുന്നു. തന്നെ താഴെ ഇടല്ലേ ലാലേട്ടാ എന്ന് താൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. അനുസരിച്ചില്ലെങ്കിൽ താഴെയിടും എന്ന് ശ്രീനിയേട്ടൻ പറയുന്നുണ്ടായിരുന്നു. മിണ്ടാതിരി കൊച്ചെ എന്നൊക്കെ ആ സീനിൽ ലാലേട്ടൻ കഥാപാത്രമായ സുലോചനയൊട് അല്ല പറഞ്ഞത്. ശരിക്കും തന്നോട് ആണ് അങ്ങനെ പറഞ്ഞത്. ആ രംഗത്തിലെ പല ഡയലോഗും പേടിച്ചിട്ട് താൻ പറഞ്ഞതാണ്. ഉർവശി പറഞ്ഞു.