കൊതുകുതിരിയുടെ ചിത്രം സമൂഹമാധ്യത്തിലൂടെ പങ്കുവച്ച് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ. ബിജെപി വിഷപ്പാമ്പെന്ന് ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് ഉദയനിധിയുടെ പോസ്റ്റ്. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെയെന്നും. രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുകച്ച് പുറത്താക്കണമെന്ന് കാണിക്കുന്ന ചിത്രം പങ്കുവച്ചത്. ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ഉദയനിധി പരിഹസിച്ചിരുന്നു. സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തിലായിരുന്നു.
അതെ സമയം ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാക്കുന്നത്. ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം.
ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വിവാദം പുകയുന്ന സാഹചര്യത്തിലും. പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.അതെ സമയം കഴിഞ്ഞ ദിവസം അണ്ണമലൈ ഇട്ട പോസ്റ്റ് ശ്രദ്ധേയമായിരുന്നു.തമിഴ്മാട്ടിൽ നിനന്ും തുരത്തേണ്ടത് ഡിഎംകെ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.ഡി എന്നാണ് ഡെങ്കു എം എന്നാൽ മലേറിയ കെ എന്നാൽ കൊതുക് അതാണ് ഈ പാർട്ടി എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത് അതിന് പിന്നാലെയാണ് ഉദയനിധി പോസ്റ്റുമായി എത്തിയത്.