ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച 6 മത്സരാർത്ഥികൾ ബാക്കിയുണ്ടായിരുന്നു എങ്കിലും ശ്രീതു കഴിഞ്ഞ ദിവസം പുറത്തു പോവുകയായിരുന്നു. ഇപ്പോൾ പരിപാടിയിൽ ഒന്നും പുറത്തുപോയ മത്സരാർത്ഥികൾ എല്ലാവരും തന്നെ ഓരോരുത്തരായി തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ രണ്ടു മത്സരാർത്ഥികൾ മാത്രം തിരികെ വന്നിട്ടില്ല.
തിരികെ വരാത്ത മത്സരാർത്ഥികളിൽ ഒരാൾ റോക്കി ആണ്. സഹമത്സരാർത്ഥിയെ മർദ്ദിച്ച കുറ്റത്തിന് ആയിരുന്നു ഇദ്ദേഹത്തെ പരിപാടിയിൽ നിന്നു പുറത്താക്കിയത്. സിജോയെ ആയിരുന്നു റോക്കി മർദ്ദിച്ചത്. ഇതിനെ തുടർന്ന് സിജോ ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു. സർജറിക്ക് ശേഷം വിശ്രമിക്കുകയായിരുന്നു സിജോ. എന്നാൽ പിന്നീട് പൂർവാധികം ശക്തിയോടെ സിജോ തിരിച്ചുവന്നു എങ്കിലും അത്ര നന്നായി ഗെയിം കളിക്കാൻ സാധിച്ചില്ല. ഒരു മത്സരാർത്ഥിയെ മർദ്ദിച്ചു പുറത്തുപോയത് ആയതുകൊണ്ട് തന്നെ റോക്കിക്ക് ക്ഷണമില്ലാത്തത് മനസ്സിലാക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്നാൽ റോക്കിക്ക് പുറമെ മറ്റൊരു മത്സരാർത്ഥിയെ കൂടി ഗ്രാൻഡ്ഫിനാലെ കാണുവാനും അവസാനവാരം വീട്ടിലേക്കും ബിഗ്ബോസ് ക്ഷണിച്ചിട്ടില്ല. സിബിൻ ആണ് ആ മത്സരാർത്ഥി. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് ഇദ്ദേഹം പരിപാടിയിൽ നിന്നും പുറത്തു പോയത്. എന്നാൽ ഇദ്ദേഹം ബിഗ് ബോസ് ക്രിയേറ്റർസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇദ്ദേഹം പുറത്തു പോയപ്പോൾ ആയിരുന്നു കഴിഞ്ഞ സീസണിലെ വിജയിയായ അഖിൽ മാരാർ വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇതിനും ഏഷ്യാനെറ്റും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് തരത്തിൽ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പറച്ചിലുകൾ ഉണ്ട്. എന്നാൽ ചാനലും സിബിനും തമ്മിൽ ഒരു പ്രശ്നവുമില്ല എന്നാണ് ആര്യ പറയുന്നത്. രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു ആര്യ. സിബിനും പരിപാടിയുടെ നിർമ്മാതാക്കളും തമ്മിലാണ് പ്രശ്നം എന്നാണ് ആര്യ പറഞ്ഞത്. ആര്യയും സിബിനും തമ്മിൽ നല്ല സൗഹൃദത്തിലാണ് നിലവിലുള്ളത്. ഒരുപക്ഷേ ഇങ്ങനെ ഒരു കാര്യം നിലനിൽക്കുന്നത് കൊണ്ട് ആയിരിക്കും പരിപാടിയുടെ അണിയറ പ്രവർത്തകർ സിബിനെ വിളിക്കാത്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്.