മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. യഥാർത്ഥത്തിൽ മുംബൈ സ്വദേശിനി ആണ് ഇവർ. വളരെ പെട്ടെന്ന് ആയിരുന്നു ഇവർ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയത്. പിന്നീട് ഇവർ രാഷ്ട്രീയത്തിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. ഡിഎംകെ എന്ന പാർട്ടിയിലൂടെയാണ് ഇവർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ഇവർ കോൺഗ്രസിൽ ചേരുകയായിരുന്നു. ഇപ്പോൾ ഇവർ ബിജെപിയിൽ ആണ് പ്രവർത്തിക്കുന്നത്.
അതേസമയം താൻ ആദ്യമായി അഭിനയിച്ചു തുടങ്ങിയ ദിവസങ്ങളെ കുറിച്ചുള്ള രസകരമായ കഥകൾ ഓർത്തെടുക്കുകയാണ് ഇപ്പോൾ താരം. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമ മേഖലയിൽ അരങ്ങേറിയത് എന്നാണ് താരം പറയുന്നത്. ബോളിവുഡിലെ അന്നത്തെ മുൻനിര നടിമാരിൽ ഒരാളായിരുന്ന ഹേമാ മാലിനിയുടെ ബന്ധുക്കളുമായി ഇവരുടെ സഹോദരൻ സൗഹൃദത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഹേമാമാലിനിയുടെ വീട്ടിൽ കളിക്കാൻ ഇവരും പോകാറുണ്ടായിരുന്നു. അങ്ങനെ ഹേമാമാലിനിയുടെ വീട് എങ്ങനെയായിരിക്കും എന്ന് കാണാൻ ഇവർക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു.
ഒരിക്കൽ നടിയും സഹോദരനും ഹേമാ മാലിനിയുടെ വീട്ടിൽ പോയതായിരുന്നു. അപ്പോൾ രവിചോപ്ര ആയിരുന്നു നടിയെ ആദ്യമായി ശ്രദ്ധിച്ചത്. ആ സമയത്ത് ബേണിങ് ട്രെയിൻ എന്ന ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളിൽ ആയിരുന്നു അദ്ദേഹം. ഒരു എട്ടു വയസ്സുള്ള കുട്ടിയുടെ കഥാപാത്രത്തിലേക്ക് ഒരു പെൺകുട്ടിയെ അന്വേഷിക്കുകയായിരുന്നു ഇദ്ദേഹം.
പിന്നീട് ഇദ്ദേഹം നടിയുടെ അമ്മയോട് ഈ കാര്യം ധരിപ്പിച്ചു. നിനക്ക് താല്പര്യമുണ്ടെങ്കിൽ അഭിനയിച്ചിട്ട് വരൂ എന്ന് അമ്മ പറഞ്ഞു. ഒരു ഐസ്ക്രീം വാങ്ങി തന്നാൽ അഭിനയിക്കാം എന്നായിരുന്നു ഖുശ്ബു രവി ചോപ്രയുടെ മുന്നിൽ വച്ച നിബന്ധന. അന്നൊക്കെ ഐസ്ക്രീം എന്നുപറഞ്ഞാൽ ജീവനായിരുന്നു എന്നാണ് നടി പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയം തുടങ്ങിയിരുന്നു എങ്കിലും സ്കൂൾ ടൈമിൽ ഇവർ അഭിനയിക്കാൻ പോകില്ലായിരുന്നു. സ്കൂൾ സമയത്ത് അഭിനയം പറ്റില്ല എന്നതായിരുന്നു ഇവരുടെ കരിയറിലെ തന്നെ ആദ്യത്തെ നിബന്ധന.